റായ്പൂര്‍: ഛത്തീസ്ഗഢിനെ സംബന്ധിച്ച് രണ്ടാംഘട്ട തെരഞ്ഞെടുപ്പ് അതീവ നിര്‍ണായകമാണ്. ഒന്നാംഘട്ട തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ഇരു മുന്നണികള്‍ക്കും ഒരേ പോലെ സ്വാധീനമുള്ള മണ്ഡലങ്ങളാണ് രണ്ടംഘട്ട തെരഞ്ഞെടുപ്പിലുള്ളത്. ഈ മണ്ഡലങ്ങളാണ് 2014 ലെ ഛത്തീസ്ഗഢ് ആര് ഭരിക്കുമെന്ന് നിശ്ചയിക്കുന്നതും. 2008 നിയമസഭാ തെരഞ്ഞെടുപ്പിലെ രണ്ടാംഘട്ടത്തിലാണ് കോണ്‍ഗ്രസിന് അല്‍പ്പമെങ്കിലും മുന്നേറ്റം നടത്താന്‍ സാധിച്ചത്. 72 മണ്ഡലങ്ങളുള്ള രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ ബിജെപിയും കോണ്‍ഗ്രസും 35 സീറ്റ് വീതം നേടി ഒപ്പതിനൊപ്പം വരുകയായിരുന്നു. എന്നാല്‍ ഒന്നാംഘട്ടതെരഞ്ഞെടുപ്പില് വ്യക്തമായ ഭൂരിപക്ഷം ബിജെപിക്ക് ലഭിച്ചത് ഭരണം പിടിക്കാന്‍ സഹായകമാകുകയും ചെയ്തു. ചത്തീസ്ഗഢില്‍ ബിഎസ്പിക്ക് ലഭിച്ച രണ്ട് സീറ്റും രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ നിന്നാണെന്നതും ശ്രദ്ധേയമാണ്.
വടക്കും മധ്യഛത്തീസ്ഗഢില് ഗോത്രസംവരണ സീറ്റുകളില്‍ കോണ്‍ഗ്രസിനെക്കാള്‍ ബിജെപി മുന്നിലാണ്. ഇതിനോടകം തന്നെ ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി പല തവണ ഛത്തീസ്ഗഢില്‍ എത്തി യോഗങ്ങളും റാലികളിലും സംഘടിപ്പിക്കുകയും ചെയ്തു. കൂടാതെ എസ്എംഎസ് വഴിയും ഫോണ്മുഖേനയും മോദി ഛത്തീസ്ഗഢ് ജനങ്ങളോട് ബിജെപിക്ക് വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയും ചെയ്തു കഴിഞ്ഞു.
മുഖ്യമന്ത്രിയായ രമണ്‍ സിംഗ് റായ്പൂര്‍ ഉള്‍പ്പെടെ വിവിധ നഗരങ്ങളില്‍ തുറന്ന വാഹനത്തില്‍ പ്രചാരണം നടത്തി. കൂടാതെയെല്ലാ മണ്ഡലങ്ങളിലും ഒരു പ്രാവിശ്യമെങ്കിലും എത്തിച്ചേരാനുള്ള തിരക്കിലുമാണ് അദ്ദേഹം. സര്‍വ്വെ ഫലങ്ങളെല്ലാം ബിജെപിക്ക് അനുകൂലമായിരുന്നുവെന്നത് പാര്‍ട്ടിക്ക് വീണ്ടും അധിക്കാരം നിലനിര്‍ത്താമെന്ന ആത്മ വിശ്വാസം പകരുന്നു.
തെരഞ്ഞെടുപ്പ് ആരംഭിക്കാന്‍ ദിവസങ്ങള്‍മാത്രം ബാക്കി നില്‍ക്കെ കോണ്‍ഗ്രസില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയം മുതലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. ബിഎസ്പിക്ക് സ്വാധീനമുള്ള ജില്ലയാണ് ജങ്ഗീര്‍-ചമ്പ ഇവിടെ 35 മുതല്‍ 40 ശതമാനവും സത്നാമി വിഭാഗക്കാരാണ്. ബിഎസ്പിക്ക് നല്ല വേരോട്ടമുള്ള ജില്ലയും കൂടിയാണ്. 2008 ലെ തെരഞ്ഞെടുപ്പില്‍ ഈ ജില്ലയില്‍ നിന്നും രണ്ട് ബിഎസ്പി സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കാന്‍ സാധിച്ചു. 2013 ലെ തെരഞ്ഞെടുപ്പില്‍ ബിഎസ്പിക്ക് എട്ട് സീറ്റോളം പ്രതീക്ഷിക്കുന്നുണ്ട് താനും. രണ്ടാംഘട്ട തെരഞ്ഞെടുപ്പിലും ബിജെപിയും കോണ്‍ഗ്രസും തമ്മില്‍ തന്നെയാണ് യഥാര്‍ത്ഥ പോരാട്ടം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: