തിരുവനന്തപുരം: പശ്ചിമഘട്ട സംരക്ഷണത്തിനുളള കസ്തൂരിരംഗന്‍ സമിതി റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഇടതുമുന്നണി ആഹ്വാനം ചെയ്ത് ഹര്‍ത്താലില്‍ അനിഷ്ട സംഭവങ്ങള്‍ അരങ്ങേറി. രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറുമണി വരെയാണ് ഹര്‍ത്താല്‍. ഹര്‍ത്താല്‍ തടുങ്ങി ആദ്യ മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ തന്നെ ഒറ്റപ്പെട്ട അക്രമ സംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കൊച്ചിയില്‍ കാക്കനാട്ടും തൃപ്പൂണിത്തുറയിലും അയ്യപ്പഭക്തന്മാര് സഞ്ചരിച്ച വാഹനങ്ങള്‍ക്ക് നേരെ കല്ലേറുണ്ടായി.
റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ ഹൈറേഞ്ച് സംരക്ഷണസമിതി ആഹ്വാനം ചെയ്ത 48 മണിക്കൂര്‍ റോഡ് ഉപരോധവും ഇടുക്കിയില്‍ നടക്കുകയാണ്. കട്ടപ്പന സെന്‍ട്രല്‍ ജംഗ്ഷനില്‍ ഇന്നലെ അര്‍ദ്ധരാത്രിയോടെ ഉപരോധം ആരംഭിച്ചത്. ഹര്‍ത്താല്‍ ആദ്യമണിക്കൂര്‍ പിന്നിടുമ്പോള്‍ നിരത്തുകളെല്ലാം വിജനമാണ്.
കടകമ്പോളങ്ങളെല്ലാം അടഞ്ഞു കിടക്കുകയാണ്. ചില സ്വകാര്യ വാഹനങ്ങല്‍ നിരത്തിലിറങ്ങിയതൊഴിച്ചാല്‍ റോഡുകള്‍ വിജനമാണ്. സ്വകാര്യ ബസ്സുകള്‍ക്ക് പുറമെ കെഎസ്ആര്ട്ടിയും ഇതുവരെ സര്‍വ്വീസ് നടത്തിയിട്ടില്ല. സംസ്ഥാനത്തെ വിവിധ വിമാനതാവളങ്ങളിലും റെയില്‍വേസ്റ്റേഷനുകളിലും യാത്രക്കാര്‍ വാഹനങ്ങള്‍ കിട്ടാതെ കുടുങ്ങികിടക്കുകയാണ്. ജീവനക്കാരെത്താത്തതിനാല്‍ കൊച്ചി മെട്രോയുടേയും വല്ലാര്‍പാടം കണ്ടെയ്നറിന്റെയും പ്രവര്‍ത്തനം അവതാളത്തിലായി.
മലയോര മേഖലകളില്‍ കഴിഞ്ഞ ദിവസമുണ്ടായ അക്രമങ്ങളെ തുടര്‍ന്ന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതിനിടെ പൊതുമുതല്‍ നശിപ്പിച്ചാല്‍ 2003ലെ കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹര്‍ത്താലിന് ആഹ്വാനം നല്കിയവരില് നിന്നും നഷ്ടപരിഹാരം ഈടാക്കുമെന്ന് ആഭ്യന്തര വകുപ്പ് മുന്നറിയിപ്പ് നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: