മോസ്കോ: റഷ്യയില്‍ വിമാനം തകര്‍ന്ന് 50 പേര് മരിച്ചു. കസാന്‍ വിമാനത്താവളത്തിലാണ് അപകടം നടന്നത്. 44 യാത്രക്കാരും ആറ് ജീവനക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ടടാര്സ്റ്റണ് എയര്‍ലൈന്‍സിന്റെ ബോയിംഗ് വിമാനമാണ് അപകടത്തില്‍ പെട്ടത്. ബോയിംഗ് 737 വിമാനം പറന്ന് ഇറങ്ങുന്നതിനിടെയാണ് അപകടമുണ്ടായതെന്ന് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
50 പേരും സംഭവ സ്ഥലത്തു തന്നെ മരിച്ചതായി മോസ്കോയിലെ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. മോസ്കോയില്‍ നിന്ന് കസാനിലേക്ക് പോവുകയായിരുന്ന വിമാനമാണ് അപകടത്തില്‍ പെട്ടത്. വിമാനം ഇറക്കാന്‍ ശ്രമിക്കുന്നതിനിടെ പൊട്ടിത്തെറിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞു.
മൂന്ന് തവണ പൈലറ്റ് വിമാനം ഇറക്കാന്‍ ശ്രമിച്ച് പരാജയപ്പെടുകയായിരുന്നു. അപകടത്തിന് ശേഷം കസാന്‍ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: