തിരുവനന്തപുരം: സോളാര്‍ കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി സത്യപ്രതിജ്ഞാ ലംഘനം നടത്തിയെന്ന് പ്രതിപക്ഷനേതാവ് വി.എസ്.അച്യുതാനന്ദന് ആരോപിച്ചു. തന്റെ മന്ത്രിമാരെ രക്ഷിക്കാന്‍ ശ്രമിച്ച മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ബിജു രാധാകൃഷ്ണന്റെ വെളിപ്പെടുത്തല്‍ മുഖ്യമന്ത്രി അവഗണിച്ചു. സരിതയുമൊത്തുള്ള ദൃശ്യങ്ങള്‍ പുറത്ത് വരുന്നതിന് മുമ്പ് മന്ത്രിമാരെ പുറത്താക്കണമെന്നും വി.എസ് ആവശ്യപ്പെട്ടു. കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും മുന്‍ മന്ത്രിയും കേസിലെ പ്രതി സരിതാ എസ്.നായരെ പീഡിപ്പിച്ചതായി വ്യക്തമായിരിക്കുകയാണ്. ഇക്കാര്യം മാസങ്ങള്‍ക്കു മുമ്പ് തന്നെ ഉമ്മന്‍ചാണ്ടിക്ക് അറിയാമായിരുന്നു. അടച്ചിട്ട മുറിയില്‍ മുഖ്യമന്ത്രിയുമായി ബിജു രാധാകൃഷ്ണന് സംസാരിച്ചത് ഇതേക്കുറിച്ചാണെന്നും വി.എസ് പറഞ്ഞു.
കേന്ദ്രമന്ത്രിയും സംസ്ഥാന മന്ത്രിയും മുന്‍മന്ത്രിയും സരിതയുമൊത്തുള്ള ദൃശ്യങ്ങള്‍ ബിജുവിന്റെ പക്കലുണ്ടെന്നും വിഎസ് പറഞ്ഞു. സരിത നായരും മന്ത്രിമാരുമായുള്ള ബന്ധം തെളിയിക്കുന്ന ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ടെന്ന് ബിജു രാധാകൃഷ്ണനാണ് കഴിഞ്ഞ ദിവസമാണ് മാധ്യമങ്ങളോട് പറഞ്ഞത്. രശ്മി വധക്കേസില്‍ വിചാരണയ്ക്കായി കൊല്ലം കോടതിയില്‍ കൊണ്ടു വരുന്നതിനിടെയാണ് ബിജു ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
സരിതയുടെ കൈപ്പടയിലെഴുതിയ ഡയറിയും റെക്കോര്‍ഡ് ചെയ്ത വീഡിയോയും തന്റെ പക്കലുണ്ടെന്നായിരുന്നു ബിജു പറഞ്ഞത്. ഇത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പുറത്തു വിടുമെന്ന് പിന്നീട് ബിജുവിന്റെ അഭിഭാഷകനും വ്യക്തമാക്കി. മന്ത്രി എപി അനില്‍കുമാര്‍, കേന്ദ്രമന്ത്രി കെസി വേണുഗോപാല്‍, മുന്‍മന്ത്രി കെബി ഗണേഷ്കുമാര് എന്നിവരാണ് സരിതയെ പീഡിപ്പിച്ച മന്ത്രിമാരെന്നും ബിജു നേരത്തെ വെളിപ്പെടുത്തിയിരുന്നു.
.
പ്രതികരിക്കാൻ ഇവിടെ എഴുതുക: