സ്വയമേയുള്ള അനുഭവസിദ്ധികളെക്കൊണ്ട് അനുഭവിച്ചറിയുന്ന ഗുണങ്ങളെ അതേവിധത്തില്‍ തിരിച്ചറിയുന്നതാകുന്നു ആത്മവിദ്യ. ഇതിന്റെ പൂര്‍ണതയാണ് സ്വയംപ്രകാശം അല്ലെങ്കില്‍ സ്വയാനുഭവം. ഏതൊരു മനുഷ്യനെങ്കിലും ഒരു വാഹനത്തില്‍ കയറി യാത്ര ചെയ്താല്‍ ആ വാഹനത്തിനും മനുഷ്യനും സമത്വം കല്‍പ്പിക്കുമോ? ഒരിക്കലും പാടില്ല. ഒരാള്‍ തന്റെ പേരെഴുതണമെന്നാവശ്യപ്പെടുമ്പോള് ആ പേരിനെ ഉദ്ധരിക്കുന്ന അക്ഷരങ്ങളെ തിരഞ്ഞെടുക്കുന്നുള്ളൂ. ഇവ എഴുതുന്നതിന് മുമ്പു തന്നെ താന്‍ ആ പേരുകാരന് ആയിരുന്നില്ല. അപ്പോള്‍ തന്റെ പേര് ഇന്നതാകുന്നു എന്നു പ്രചരിപ്പിക്കുന്നതിനുമാത്രമേ ഈ അക്ഷരങ്ങളുടെ ആവശ്യം ഉണ്ടായിരുന്നുള്ളൂ. വാസ്തവത്തില്‍ ഈ അക്ഷരങ്ങളെക്കൊണ്ടല്ല ലോകത്തെയും സൃഷ്ടിജാലങ്ങളെയും സൃഷ്ടിച്ചതെന്നും സംഹരിക്കുന്നതെന്നും അറിയുന്നതിന് ലൗകിക വിദ്യാഭ്യാസത്തിന്റെ ആവശ്യമില്ലെന്ന് തീര്‍ത്തുപറയാന്‍ കഴിയും. അതുകൊണ്ട് ഇന്നത്തെ ഈ ലൗകിക വിദ്യാഭ്യാസ ഉന്നതികള്‍ക്ക് ഗുണദോഷങ്ങളെ വേണ്ടതുപോലെ തിരിച്ചറിയുന്നതിന് സാധിക്കയില്ലെന്ന് ഖണ്ഡിക്കേണ്ടതുണ്ട്. ഇതത്രേ ഇന്നത്തെ വിദ്യാഭ്യാസ ലോകത്തിന് ആദ്ധ്യാത്മിക ലോകത്തെ നിരൂപണങ്ങളോടുകൂടി നിര്‍വ്വഹിക്കുന്നതിന് അസാധ്യമായിപ്പോകുന്നത്.
– അഡ്വ. പി.കെ.വിജയപ്രസാദ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: