കോഴിക്കോട്: കേരളത്തിലെ അശാസ്ത്രീയമായ വാറ്റ് നികുതി ബാധ്യതകാരണം വിതരണം നിര്‍ത്തിയ വ്യാപാരികള്‍ ഗുജറാത്തില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നു.
വിതരണ വ്യാപാരികള്‍ ചേര്‍ന്ന് രൂപീകരിച്ച മാര്‍ക്കറ്റിംഗ് ആന്റ് ഡിസ്ട്രിബ്യൂട്ടിംഗ് കമ്പനിഓഫ് കേരളൈറ്റ്സിന്റെ പ്രതിനിധികളും വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗുജറാത്ത് ഭാരവാഹികളും ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോദിയടക്കമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയെതുടര്ന്നാണ് ഗുജറാത്തില്‍ നിക്ഷേപം നടത്താന്‍ ഒരുങ്ങുന്നത്. ഉല്പന്ന നിര്‍മ്മാണഫാക്ടറികള്‍ തുടങ്ങാന്‍ ആവശ്യമായ എല്ലാസഹായങ്ങളും ചെയ്യാമെന്ന് മുഖ്യമന്ത്രി നരേന്ദ്രമോദി ഉറപ്പുനല്‍കിയതായി കമ്പനി ചെയര്മാന് സി.ഇ.ചാക്കുണ്ണി അറിയിച്ചു.
നവംബര്‍ 9 മുതല്‍ 14 വരെയുള്ള തിയതികളിലാണ് കേരളത്തില്‍ നിന്നുള്ള വ്യാപാരികളുടെ പ്രതിനിധികള്‍ ഗുജറാത്ത് സന്ദര്‍ശിച്ചത്. വ്യാപാരത്തേക്കാള്‍ വ്യവസായ സ്ഥാപനങ്ങള്‍ ആരംഭിക്കുകയാണ് അനുയോജ്യമെന്ന് തിരിച്ചറിഞ്ഞതിനാലാണ് ഉല്പന്ന നിര്‍മ്മാണ ഫാക്ടറികള്‍ ആരംഭിക്കാന്‍ തീരുമാനിച്ചത്. ഏഴ് ശതമാനം പലിശനിരക്കില്‍ പത്ത് കോടിരൂപ ദീര്‍ഘകാല വായ്പക്കും വ്യവസായം തുടങ്ങുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും യഥാസമയം നല്‍കാമെന്നും ഗുജറാത്ത് സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. യുണൈറ്റഡ് കേരള എന്റര്‍പ്രേണേഴ്സ് ഗുജറാത്ത് എന്ന കമ്പനിയുടെ പേരിലായിരിക്കും ഗുജറാത്തില്‍ ഫാക്ടറികള്‍ ആരംഭിക്കുക.
ഗുജറാത്ത് ഗവര്‍ണര്‍ ഡോ. കമല, മുഖ്യമന്ത്രി നരേന്ദ്രമോദി, മന്ത്രിമാരായ ദൂപേന്ദ്രസിംഗ് ചുദാസാമ, ആനന്ദസെന്പട്ടേല്, നിതിന്‍ഭായ് പട്ടേല്‍, രാമന്‍ലാല്‍ വോറ തുടങ്ങിയവരും മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ.കൈലാസ്നാഥന്‍, ഇന്‍ഡസ്ട്രീസ് കമ്മീഷണര്‍ കമാല്‍ ദയാനി, ഇന്‍ഡസ്ട്രീസ് ഡെപ്യൂട്ടി കമ്മീഷണര്‍ ആര്.എന്‍. റാവല്‍, ഇന്‍ഡസ്ട്രീസ് ഓഫീസര്‍, എച്ച്.ബി.പാണ്ഡ്യ തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരുമായും മലയാളി വ്യവസായികളുമായും സംഘംചര്ച്ച നടത്തി. വേള്‍ഡ്മലയാളി കൗണ്‍സില്‍ ഗുജറാത്തുമായി സഹകരിച്ചാണ് ഫാക്ടറികള്‍ ആരംഭിക്കുന്നത്. ഇതിനായി താല്‍ക്കാലിക ഓഫീസ് അഹമ്മദാബാദില്‍ പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു. പലിശരഹിത വായ്പ ലഭിക്കുന്നതിനായി മുഖ്യമന്ത്രി നരേന്ദ്രമോദിക്ക് പ്രൊജക്ട് സമര്‍പ്പിക്കുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ട്പോവുകയാണ് വ്യാപാരികള്‍. കൂടുതല്‍ ചര്‍ച്ചക്കായി നരേന്ദ്രമോദി ഡിസംബര്‍ രണ്ടാം വാരത്തില്‍ സംഘത്തിന് സമയം അനുവദിച്ചിട്ടുണ്ട്. കേരളത്തില്‍ നിലവിലുള്ള റവന്യൂറിക്കവറി സംബന്ധിച്ച് നടപടികള്‍ നീട്ടികിട്ടിയാല്‍ ഫാക്ടറി തുടങ്ങുന്നതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സി.ഇ.ചാക്കുണ്ണിയും കമ്പനിപാര്ട്ട്ണര് സി.എന്‍.രാധാകൃഷ്ണനും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: