ബാഗ്ദാദ്: വടക്കന്‍ ബാഗ്ദാദിലെ ഷിയ മുസഌം ഭൂരിപക്ഷ പ്രദേശമായ സദിയ പട്ടണത്തിലെ മാര്‍ക്കറ്റിലുണ്ടായ കാര്‍ബോംബ് സ്ഫോടനത്തില്‍ 32 പേര് കൊല്ലപ്പെട്ടു. 40 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.
ഇതോടെ 2013 മാത്രം ഇറാഖില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 5800 ആയി ഉയര്‍ന്നു. അതേ സമയം 2008 മുതല്‍ രാജ്യത്ത് നടന്നു വരുന്ന തുടര്‍ച്ചയായ സ്ഫോടനങ്ങളുടെ പശ്ചാത്തലത്തില്‍ ഇറാഖ് അന്താരാഷ്ട്ര സഹായം ആവശ്യപ്പെട്ടിട്ടുണ്ട്.
സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ഒരു ഗ്രൂപ്പുകളും ഏറ്റെടുത്തിട്ടില്ല. അല്‍ഖ്വയ്ദയുമായി ബന്ധപ്പെട്ട സംഘടനകളാണ് ഇറാഖിലേയ്ക്ക് അക്രമങ്ങള്‍ അഴിച്ചുവിടുന്നതെന്നാണ് അറിയുന്നത്.
59 പേര് കൊല്ലപ്പെടുകയും നൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകും ചെയ്തതാണ് ഇറാഖിലെ ഒരു മാസത്തെ മരണ നിരക്കില്‍ ഏറ്റവും വലുത്. നവംബര്‍ 14ന് ഷിയ മുസ്ലീങ്ങളുടെ തീര്‍ത്ഥാടന കേന്ദ്രങ്ങള്‍ക്ക് നേരെയുണ്ടായ ആക്രമണത്തില്‍ 32 പേര് കൊല്ലപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: