തൃശൂര്‍: വികലാംഗ പെന്‍ഷനുള്ള വരുമാന പരിധി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃശൂര്‍ ജില്ലയിലെ ജനസമ്പര്‍ക്ക പരിപാടി തേക്കിന്‍കാട് മൈതാനത്ത് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
വികലാംഗ പെന്‍ഷനുള്ള വരുമാന പരിധി 25,000 രൂപയില്‍ നിന്ന് മൂന്ന് ലക്ഷമായി ഉയര്‍ത്തുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. റേഷന്‍ കാര്‍ഡുകളിലെ അപാകതകള്‍ പരിഹരിക്കാന്‍ നടപടിയെടുക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മറ്റു ജില്ലകളില്‍ നടന്ന ജനസമ്പര്‍ക്ക പരിപാടികളില്‍ പരാതി നല്കാന് കഴിയാത്തവര്‍ക്ക് ഇന്നു പരാതി നല്‍കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
പതിവു പോലെ കനത്ത സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. 1500ലധികം പൊലീസ് ഉദ്യോഗസ്ഥരാണ് സുരക്ഷാ ജോലിക്കായുള്ളത്. ഗതാഗത സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
പരിപാടി തുടങ്ങിയപ്പോള്‍ പ്രതിഷേധവുമായി എത്തിയ ഇടതു പ്രവര്‍ത്തകരെ പൊലീസ് തടഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: