കോഴിക്കോട്: കണ്ണൂരിlല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അക്രമിക്കപ്പട്ടതുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പിനെതിരെ മുസ്ലിംലീഗ് മുഖപത്രമായ ചന്ദ്രികയില്‍ രൂക്ഷ വിമര്‍ശനം. മുഖ്യമന്ത്രിയെ ആക്രമിച്ചവരെ പിടികൂടാത്തത് ഞെട്ടിപ്പിക്കുന്നുവെന്ന് മുഖപത്രത്തില്‍ വിമര്‍ശിക്കുന്നു. ‘ഈ ആലസ്യം പോലീസിന് ആഘാതം’ എന്ന തലക്കെട്ടിലാണ് മുഖപ്രസംഗം.
ചിലരെ രക്ഷിക്കാന്‍ പോലീസ് വഴിവിട്ട് സഞ്ചരിക്കുകയാണെന്നും പത്രത്തില്‍ കുറ്റപ്പെടുത്തുന്നു. കേസില്ല് മുഖ്യപ്രതികള്‍ പിടിക്കപ്പെട്ടില്ല എന്ന സത്യം ഞെട്ടിപ്പിക്കുന്നതാണെന്നും പത്രം ചൂണ്ടിക്കാട്ടുന്നു. ഹൈക്കോടതി ഇക്കാര്യം പരാമര്‍ശിക്കുകയും ചെയ്തു. മുഖ്യമന്ത്രി കണ്ണൂരില്‍ ആക്രമിക്കപ്പെട്ടിട്ട് ഒരുമാസം തികഞ്ഞിട്ടും യഥാര്‍ത്ഥ പ്രതികളെ നിയമത്തിനുമുന്നില്‍ കൊണ്ടുവരാന്‍ പോലീസിന് ഇനിയും കഴിയാത്തത് നമ്മുടെ നിയമഭരണത്തിലുള്ള വിശ്വാസ്യത ചോദ്യം ചെയ്യുന്നതാണെന്ന് മുഖപ്രസംഗം പറയുന്നു.
അതിക്രൂരമായാണ് മുഖ്യമന്ത്രി കണ്ണൂര്‍ നഗര മധ്യത്തില്‍ ആക്രമിക്കപ്പെട്ടത്. ആക്രമണത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്നത് പകല്‍ പോലെ തെളിഞ്ഞ സത്യവുമാണ്. പോലീസിന്റെ കൈവശം സമരക്കാരായ സി.പി.എമ്മുകാരുടെ ദൃശ്യങ്ങളുണ്ട്. കല്ലെറിയുന്നവരുടെ കാഴ്ച്ചകളുണ്ട്. വാര്‍ത്താ ചാനലുകള്‍ ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ട്. തെളിവുകള്‍ ഈ വിധം പരന്ന് കിടന്നിട്ടും പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്നും ലേഖനം ചൂണ്ടിക്കാട്ടുന്നു.
കൂടാതെ പോലീസിന്റെ പ്രവര്‍ത്തനങ്ങളെയും ലീഗ്പത്രം നിശിതമായി വിമര്‍ശിക്കുന്നുണ്ട്. കൊച്ചിയില്‍ വനിതാ പോലീസ് വാര്ഡന് ആക്രമിക്കപ്പെട്ട സംഭവവും പത്രം ചൂണ്ടിക്കാട്ടുന്നു. സ്വന്തം സേനയിലെ ഒരു വനിതാ അംഗം നടുറോഡില്‍ പരസ്യമായി ആക്രമിക്കപ്പെട്ടിട്ടും പ്രതിക്കെതിരെ നടപടിയെടുക്കാന്‍ പോലീസിനായില്ല. ടി.പി. ചന്ദ്രശേഖരന് വധക്കേസ് ഉള്‍പ്പെടെ നമ്മുടെ രാഷ്ട്രീയത്തില്‍ കോളിളക്കം സൃഷ്ടിച്ച നിരവധി കേസുകളില്‍ സ്തുത്യര്‍ഹമായ അന്വേഷണം നടത്തിയ പോലീസ് തന്നെയാണ് ചിലരെ രക്ഷിക്കാന്‍ വഴിവിട്ട് സഞ്ചരിക്കുന്നത്.
മുഖ്യമന്ത്രിയുടെ കാര്യത്തില്‍പ്പോലും ആലസ്യം പ്രകടിപ്പിക്കുമ്പോള്‍ അത് സേനയിലുള്ള വിശ്വാസ്യതയെ തന്നെയാണ് ബാധിക്കുന്നത്. വിവാദമായ പന്തിരിക്കര പെണ്‍വാണിഭക്കേസിലും പോലീസ് ഇരുട്ടില്‍ തപ്പുകയാണെന്ന കുറ്റപ്പെടുത്തലുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: