കോട്ടയം: ആഭ്യന്തര വകുപ്പിനെതിരേ ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ച മുഖപ്രസംഗത്തിന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും വൈദ്യുതി മന്ത്രി ആര്യാടന് മുഹമ്മദിന്റെയും മറുപടി. സ്വതന്ത്രവും സുതാര്യമായ അന്വേഷണത്തെ ചിലര്‍ ഭയപ്പെടുകയാണെന്ന് തിരുവഞ്ചൂര്‍ കോട്ടയത്ത് പറഞ്ഞു.
അന്വേഷണം നടക്കുന്നതുകൊണ്ടാണ് വിമര്ശനമുയരുന്നതതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സരിതയുടെ ദൃശ്യങ്ങള്‍ കൈയിലുള്ളവര്‍ പുറത്തുവിടട്ടെയെന്നും അതിനു ധൈര്യം കാണിക്കാതെ വെറുതെ ഭീഷണിപ്പെടുത്തിയിട്ട് കാര്യമില്ലല്ലെന്നും തിരുവഞ്ചൂര്‍ പറഞ്ഞു. ബാഹ്യ ഇടപെടല്‍ ഒഴിവാക്കിയുള്ള അന്വേഷണമാണ് നടക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ചന്ദ്രിക പത്രം അങ്ങനെ പലതും പറയുമെന്നും അത് കാര്യമാക്കുന്നില്ലെന്നും ആര്യാടന് മുഹമ്മദ് വ്യക്തമാക്കി. പത്രം പറയുന്നവരെ പിടിക്കലല്ല കേരളാ പോലീസിന്റെ പണിയെന്നും ആര്യാടന് മുഹമ്മദ് വ്യക്തമാക്കി. കണ്ണൂരില്‍ മുഖ്യമന്ത്രി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ഉള്‍പ്പെടെ അന്വേഷണം ഇഴയുന്നതിനെതിരേയായിരുന്നു ചന്ദ്രിക മുഖപ്രസംഗം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: