കോഴിക്കോട്: മുസ്ലിം ലീഗ് വര്‍ഗീയ സംഘടനയാണെന്നും എല്‍ഡിഎഫിന് സഹകരിക്കാന്‍ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന് വ്യക്തമാക്കി. സെക്സ് റാക്കറ്റിന്റെ പ്രധാനപ്പെട്ടയാളാണ് കുഞ്ഞാലിക്കുട്ടി. 17 വര്‍ഷമായി കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ പോരാടുകയാണെന്നും വി.എസ് പറഞ്ഞു. പന്തീരിക്കര സെക്സ് റാക്കറ്റില്‍പെട്ട ശേഷം ആത്മഹത്യ ചെയ്ത പെണ്‍കുട്ടിയുടെ മാതാപിതാക്കളുമായി കൂടിക്കാഴ്ച നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു വി.എസ്.
പതിനഞ്ചു വര്‍ഷമായി പെണ്‍കുട്ടികളെ വശീകരിച്ച് ലൈംഗികമായി ഉപയോഗിച്ച് കൈയൊഴിഞ്ഞ ശേഷം മക്കയില്‍ പോയി മന്ത്രിയായി വന്നപ്പോള്‍ കോഴിക്കോട് വിമാനത്താവളത്തില്‍ ഒത്തുകൂടിയ മാധ്യമ പ്രവര്‍ത്തരെ ലീഗ് ഗുണ്ടകളെ കൊണ്ട് തല്ലിച്ചയാളാണ് കുഞ്ഞാലിക്കുട്ടി. പ്രാദേശിക കോടതി, ഹൈക്കോടതി, ഇപ്പോഴിതാ സുപ്രീംകോടതി. അങ്ങനെ 17 വര്‍ഷമായി താന്‍ കുഞ്ഞാലിക്കുട്ടിക്കെതിരെ പോരാടുന്നു. കുഞ്ഞാലിക്കുട്ടിയ്ക്കെതിരായ തന്റെ നിലപാട് ജനങ്ങള്‍ക്കറിയാം. ഐസ്ക്രീം കേസില്‍ സുപ്രീംകോടതിയുടെ ഇടപെടല്‍ സ്വാഗതാര്‍ഹമാണെന്നും വി.എസ് പറഞ്ഞു.
സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് ആരോപിച്ച് സരിത തനിക്കെതിരേ നല്കാന് പോകുന്ന കേസിനെക്കുറിച്ച് യാതൊരു ഭയവുമില്ല. ഇത്തരം കേസുകള്‍ വരട്ടെ, അതു കൈകാര്യം ചെയ്യാന്‍ നല്ലതുപോലെ അറിയാം. മുഖ്യമന്ത്രിയെയും കൂട്ടരെയും എതിര്‍ക്കുന്നതിന് സ്വന്തം ഭര്‍ത്താവിന്റെ കൂടെ ആദ്യം നിന്ന സരിത മന്ത്രിമാരുടെ പണത്തിന്റെ കൊഴുപ്പു കണ്ടിട്ടാണോ ഇപ്പോള്‍ നിലപാട് മാറ്റിയതെന്നും വി.എസ് ചോദിച്ചു.
സരിതയ്ക്ക് സ്ത്രീത്വം വല്ലതുമുണ്ടോയെന്ന് ചോദിച്ച വി.എസ് സ്ത്രീത്വമുള്ളവരാണല്ലോ സ്ത്രീത്വത്തിന്റെ മാന്യതയെക്കുറിച്ച് പറയേണ്ടതെന്നും കൂട്ടിച്ചേര്‍ത്തു. നേരിട്ടറിയാവുന്ന കാര്യങ്ങളാണ് ബിജുവിന്റെ അഭിഭാഷകന് പറഞ്ഞത്. കുറ്റക്കാര്‍ക്കെതിരേ നടപടി സ്വീകരിക്കേണ്ടതിനു പകരം അവരെ സംരക്ഷിക്കുന്ന കള്ളക്കളി പുറത്തുകൊണ്ടുവരാനാണ് താന്‍ ശ്രമിച്ചത്. അല്ലാതെ സരിത ഉള്‍പ്പെടെ ഒരു സ്ത്രീയെയും അപമാനിക്കാന്‍ ശ്രമിച്ചില്ലെന്നും വി.എസ് കൂട്ടിച്ചേര്‍ത്തു.
ഇത്തരം കള്ളന്മാരെയും കള്ളികളെയും രക്ഷിക്കാനുള്ള നാണം കെട്ട സമീപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ സ്വീകരിച്ചുവരുന്നതെന്നും വി.എസ് കുറ്റപ്പെടുത്തി. ബിജു കാര്യങ്ങള്‍ പറഞ്ഞുവെന്ന ആക്ഷേപത്തില്‍ നിയമസഭയില്‍ യഥാര്‍ഥ കാര്യങ്ങള്‍ പറയാന്‍ പോലും മുഖ്യമന്ത്രി തയാറായില്ലെന്ന് വി.എസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: