ആര്ത്താദീനകഥാലാപദത്തശ്രോത്രദ്വയാന്വിതഃ
ഭൂലതാചലനോദ്ഭൂതനിര്ധൂതഭുവനാവലിഃ
48. ആര്ത്താദീനകഥാലാപദത്തശ്രോത്രദ്വയാന്വിതഃ
(ആര്ത്ത – ദീനകഥാലാപ – ദത്ത – ശ്രോത്രദ്വയാന്വിതഃ; ആര്ത്തഃ – ദുഃഖിതന്, ദീനന്, അവശന്, ദീനകഥാലാപം – ദയനീയമായ കഥ ചൊല്ലല്‍; ശ്രോത്രദ്വയം – രണ്ടുകാതുകള്; അന്വിതഃ – ഉള്ളവന്).
ആര്ത്തന്മാരുടെ ദുഃഖകഥകള്‍ കേള്‍ക്കാന്‍ ശ്രദ്ധയുള്ള കാതുകളുള്ളവന്. ഗുരുവായൂരപ്പന് ലോകത്തിന്റെ രക്ഷകനായ കരുണാമൂര്‍ത്തിയാണ്. ആര്‍ക്ക് ദുഃഖമുണ്ടായാലും അത് ഭഗവാനെ വേദനിപ്പിക്കും.
പ്രത്യേകിച്ചും തന്നെ ശരണം പ്രാപിക്കുന്ന ഭക്തര്‍ അവരുടെ ദുഃഖങ്ങള്‍ ഭഗവാനോട് പറയുമ്പോള്‍ ഭഗവാന് ശ്രദ്ധയോടെ അതു കേള്‍ക്കുകയും പരിഹാരമുണ്ടാക്കുകയും ചെയ്യും.
ഭഗവാന്റെ രണ്ടുകാതുകളും ഭക്തരുടെ ദീനകഥാലാപനം കേള്‍ക്കാന്‍ സദാസജ്ജമാണ്. ഭഗവാനോട് പറഞ്ഞുകഴിഞ്ഞാല്‍ പിന്നെ ദുരിതവും ദഃഖവുമില്ല. ആശ്രിതവത്സലനാണവിടുന്ന്.
(തുടരും)
ഡോ. ബി.സി.ബാലകൃഷ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: