പാലക്കാട്: സിപിഎം സംസ്ഥാന പാര്‍ട്ടി പ്ലീനത്തില്‍ വി.എസ്.അച്യുതാനന്ദനും സംസ്ഥാന നേതൃത്വത്തിനുമെതിരെ വിമര്‍ശനം. വിഎസ് പാര്‍ട്ടി നേതാക്കള്‍ക്കെതിരെ എടുത്ത നിലപാടുകള്‍ക്കെതിരെ വിമര്‍ശനമുയര്‍ന്നു. കമ്മറ്റികളില്‍ അദ്ദേഹത്തിന്റെ സാന്നിധ്യം ഉണ്ടാവാതിരുന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. തെറ്റുതിരുത്താന്‍ അവസാരമുണ്ടായിട്ടും വിഎസ് പാര്‍ട്ടി വിരുദ്ധ നിലപാട് തുടരുന്നതായും ആരോപണമുണ്ട്. സംസ്ഥാന സെക്രട്ടറിയേറ്റ്, സംസ്ഥാന സമിതി തുടങ്ങിയവ നടന്നയുടനെ നിമിഷങ്ങള്‍ക്കകം വാര്ത്തചോരുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് സംസ്ഥാന നേതൃത്വത്തിനെതിരെ ഉയര്‍ന്ന വിമര്‍ശനം.
രണ്ട് ദിവസമായി തുടരുന്ന പ്ലീനത്തിലും സംഘടനാ രേഖയിലും തുടര്‍ന്ന് നടന്ന ചര്‍ച്ചയിലെല്ലാം തന്നെ വിഎസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നുവെങ്കിലും അത്ര കടുത്തതായിരുന്നില്ല എന്നു വേണമെങ്കില്‍ പറയാം. വിഎസിനെ കൂടുതല്‍ പ്രകോപിപ്പിക്കാതെ മാറ്റുക എന്ന തന്ത്രംകൂടിയുണ്ടെന്ന് ഔദ്യോഗിക വിഭാഗം സൂചന നല്കുന്നു. ഇനി മത്സരിക്കില്ലെന്ന് കഴിഞ്ഞദിവസം വിഎസ് ചില മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്ലീനത്തില്‍ വിഎസിനെതിരെ കടന്നാക്രമണം വേണ്ടെന്ന നയം ഉണ്ടായിരിക്കുന്നത്.
പ്ലീനം കഴിഞ്ഞാല്‍ പാര്‍ട്ടിയില്‍ വിഭാഗീയതയുണ്ടാവില്ലെന്ന് സമ്മേളനം ആരംഭിക്കുന്നതിന് മുമ്പ് കോടിയേരി ബാലകൃഷ്ണന്പറഞ്ഞിരുന്നു. അതായത് വിഎസിനു ഇപ്പോള്‍ നല്‍കിയിട്ടുള്ള പ്രതിപക്ഷ നേതാവെന്ന സ്ഥാനത്തിന്റെ കാലവധി തീര്‍ന്നാല്‍ അദ്ദേഹത്തെ മൂലക്കിരുത്താമെന്നാണ് കണക്കുകൂട്ടുന്നത്. ലാവ്ലിന് കേസില്‍ പിണറായി വിജയനെ കുടുക്കുവാന്‍ വിഎസ് ശ്രമിച്ചുവെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു. ഇതൊക്കെയാണെങ്കിലും പിണറായി വിജയനെ അംഗീകരിക്കാന്‍ പറ്റാത്ത വിഎസ് തന്റെ തീരുമാനം മാറ്റികൂടായ്കയില്ല. സ്ഥാനമില്ലെങ്കില്‍ താന്‍ പറയുന്ന അഭിപ്രായങ്ങള്‍ക്ക് വിലയില്ലാതാകുമെന്ന് വിഎസിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ അന്തിമതീരുമാനം വിഎസ് പ്ലീനത്തില്‍ പ്രഖ്യാപിക്കില്ലെന്നും പറയാം.
സ്വന്തം ലേഖിക
പ്രതികരിക്കാൻ ഇവിടെ എഴുതുക: