കോഴിക്കോട്: കസ്തൂരിരംഗന്‍ ശുപാര്‍ശകള്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ പാടില്ലായിരുന്നുവെന്ന് മന്ത്രി കെ.എം മാണി. കേരള കോണ്‍ഗ്രസ് നേതാവ് തോമസ് തോണിപ്പാറ ശതാഭിഷിതനാകുന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ശുപാര്‍ശകള്‍ അംഗീകരിക്കുന്നതിന് മുന്‍പ് കര്‍ഷകരുമായി ആലോചിക്കണമായിരുന്നു. കര്‍ഷകവിരുദ്ധമായ നിരവധി ശുപാര്ശകളാണിതിലുള്ളത്. കരുതലോടെ നടപ്പിലാക്കേണ്ട ഈ റിപ്പോര്‍ട്ട് കര്‍ഷകരുമായി ആലോചിക്കാതെ നടപ്പാക്കാന്‍ ശ്രമിച്ചത്. അംഗീകരിക്കാനാവില്ല. മാധവഗാഡ്ഗില്‍ റിപ്പോര്‍ട്ടായിരുന്നു ആദ്യം വന്നത്. 920 പഞ്ചായത്തുകളെ പരിസ്ഥിതിലോല പ്രദേശങ്ങളില്‍ പെടുത്തുകയായിരുന്നു. അവിടെ കൃഷിചെയ്യാന്‍ അനുവദിക്കില്ലെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
ചാലിയാറില്‍ നിന്നും ഇരുവഞ്ഞിപ്പുഴയില്‍ നിന്നും കുളിക്കാനോ മീന്‍പിടിക്കാനോ പറ്റാത്തതരത്തില്‍ കര്ഷകദ്രോഹമാണ് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിലൂടെ നടപ്പാക്കാന്‍ ശ്രമിക്കുന്നത്. ഇതിനെതിരെ ഒത്തൊരുമിച്ച് നീങ്ങുമെന്നും ഗാഡ്ഗില്‍ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് ഒരിക്കലും നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും മാണി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: