ന്യൂദല്‍ഹി: പീഡനക്കേസുമായി ബന്ധപ്പെട്ട് ആശാറാം ബാപ്പുവിന്റെ മകന് നാരായണ്‍ സായി അറസ്റ്റിലായി. ആശ്രമത്തിലെ അന്തേവാസികളായ സഹോദരിമാരെ ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.
സിഖ് വേഷം ധരിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയായിരുന്ന നാരായണ്‍ സായിയെ പഞ്ചാബ് അതിര്‍ത്തിയില്‍ വച്ച് പിടികൂടുകയായിരുന്നു. രണ്ട് മാസത്തെ തിരച്ചിലിനൊടുവിലാണ് ദല്‍ഹി സൂറത്ത് പോലീസ് സംയുക്ത നീക്കത്തിലൂടെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 58 ദിവസങ്ങളായി ഒളിവിലായിരുന്ന നാരായണ്‍ സായിയുടെ മുന്‍കൂര്‍ ജാമ്യാപോക്ഷ കോടതി തള്ളിയതിനെ തുടര്‍ന്ന് ഇയാളെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
നേരത്തെ ആശാറമിന്റെ സൂറത്തിലെ ആശ്രമത്തില്‍ അന്തേവാസികളായിരിക്കെ ബാപ്പുവും മകനും തങ്ങളെ രണ്ടു വര്‍ഷങ്ങളോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയാതായി സൂറത്ത് സ്വദേശികളായ സഹോദരികള്‍ ജഹാംഗിര്‍പുര പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു. അസാറാമിന്റെ ഭാര്യയും മകളും പീഡനത്തിന് കൂട്ടുനിന്നതായും ഇവര്‍ മൊഴി നല്‍കിയിരുന്നു.
ജോധ്പുരിലെ ആശ്രമത്തില്‍വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡനത്തിന് ഇരയാക്കിയ കേസില്‍ എഴുപത്തിരണ്ടുകാരനായ ആശാറം ഇപ്പോള്‍ രാജസ്ഥാനിലെ ജയിലില്‍ കഴിയുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: