ബംഗളുരു: ദേശീയ ജൂനിയര്‍ അത്ലറ്റിക് ദിനത്തിന്റെ രണ്ടാം ദിനവും കേരളം മുന്നേറ്റം തുടരുന്നു. രാവിലെ ഒമ്പത് ഫൈനലുകള്‍ പൂര്‍ത്തിയായപ്പോള്‍ കേരളത്തിന്റെ പോയിന്റ് നില 94 ആയി. പെണ്‍കുട്ടികളുടെ പതിനെട്ട് വയസിന് താഴെയുള്ളവരുടെ മൂവായിരം മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ വിദ്യ കെ.കെ സ്വര്‍ണം നേടി. ഇതേയിനത്തില്‍ വര്‍ഷ എം.പി വെങ്കലം സ്വന്തമാക്കി. ഇതോടെ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും എട്ട് വെങ്കലവുമായി കേരളത്തിന്റെ മെഡല്‍ നേട്ടം പതിനഞ്ചായി.
രാവിലെ ആറരയോടെയാണ് ഇന്നത്തെ മത്സരങ്ങള്‍ക്ക് തുടക്കമായത്. പതിനായിരം മീറ്റര്‍ നടത്ത മത്സരമായിരുന്നു ആദ്യ ഇനം. പെണ്‍കുട്ടികളുടെ 20 വയസ് വിഭാഗത്തില്‍ വെങ്കലം കരസ്ഥമാക്കിയ മേരി മാഗ്രറ്റാണ് കേരളത്തിന് വേണ്ടി ഇന്ന് ആദ്യ മെഡല്‍ നേടിയത്. 20 വയസ് വിഭാഗം 5000 മീറ്റര്‍ ഓട്ടത്തില്‍ കേരളത്തിന്റെ എം.ഡി താര വെള്ളിയും വിവിധ വെങ്കലവും നേടി.
പെണ്‍കുട്ടികളുടെ 16 വയസ് വിഭാഗം ജാവലിന്‍ ത്രോയില്‍ വിഷ്ണുപ്രിയയ്ക്കാണ് വെള്ളി. കഴിഞ്ഞ ദിവസം 1500 മീറ്റര്‍ ഓട്ടത്തില്‍ വെങ്കലം നേടിയ ആല്ബിന് സണ്ണി ഇന്ന് 5000 മീറ്ററിലും വെങ്കലം കരസ്ഥമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: