തിരുവനന്തപുരം: പ്രതിസന്ധിയില്‍പെട്ട കെ.എസ്.ആര്.ടി.സിക്ക് അടിയന്തര സഹായമായി 75 കോടി രൂപ നല്കാന് മന്ത്രിസഭായോഗം തീരുമാനിച്ചു.
ബജറ്റില്‍ വകയിരുത്തിയ തുകയില്‍ നിന്നാണ് 75 കോടി നല്‍കുക. കെഎസ്ആര്‍ടിസി ജീവനക്കാരുടെ പെന്ഷന് ഉള്‍പ്പെടെ മുടങ്ങിയിരിക്കുന്ന സാഹചര്യത്തില്‍ ഈ തുക ആശ്വാസമായിരിക്കും. ഒരു മാസം ശമ്പളത്തിന് 45 കോടി രൂപയും പെന്ഷന് 36 കോടി രൂപയുമാണ് കെഎസ്ആര്‍ടിസിക്ക് വേണ്ടത്.
നവംബറില്‍ പെന്ഷന് വിതരണത്തിനായി സംഘടിപ്പിച്ച 40 കോടി രൂപ വായ്പ ശമ്പളം നല്കാന് വേണ്ടി വന്നു. 25 കോടി രൂപ കെടിഡിഎഫ്സി മുഖേന വായ്പയെടുത്താണ് ഡിസംബറിലെ ശമ്പളം നല്‍കിയത്. പ്രതിസന്ധി പരിഹരിക്കാന്‍ പെന്ഷന് ബാദ്ധ്യത സര്‍ക്കാര്‍ ഏറ്റെടുക്കുകയോ സര്‍ക്കാരും കോര്‍പ്പറേഷനും തുല്യപങ്കാളിത്തത്തോടെ പെന്ഷന് ഫണ്ട് രൂപീകരിക്കുകയോ വേണമെന്ന് കെഎസ്ആര്‍ടിസി നിര്‍ദ്ദേശിച്ചിട്ടുണ്ട്.
എന്നാല്‍, ഈ നിര്‍ദേശത്തോട് ധനവകുപ്പ് അനുകൂലമായി പ്രതികരിച്ചിട്ടില്ല. മുന്‍ ജയില്‍ ഡി.ജി.പി അലക്സാണ്ടര്‍ ജേക്കബ്ബിനെ ഐ.എം.ജി ഡയറക്ടറായി നിയമിക്കാനും തീരുമാനിച്ചു. ഈ മാസം18ന് കേരളം സന്ദര്‍ശിക്കുന്ന പതിനാലാംധനകാര്യ കമ്മീഷന് സമര്‍പ്പിക്കേണ്ട മെമ്മോറാണ്ഡത്തിനും മന്ത്രിസഭ അംഗീകാരം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: