കണ്ണൂര്‍: മുഖ്യമന്ത്രിയെ കല്ലെറിഞ്ഞ് പരിക്കേല്‍പ്പിച്ച കേസിലെ മുഖ്യപ്രതിയായ ഡിവൈഎഫ്ഐ നേതാവ് കോടതിയില്‍ കീഴടങ്ങി. പ്രധാന പ്രതിയും ഡിവൈഎഫ്ഐ ബ്ലോക്ക് നേതാവുമായ ശ്രീകണ്ഠാപുരം ചുഴലിയിലെ പി.വി.രാജേഷ(26)ആണ് ഇന്നലെ ഉച്ചയോടെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നില്‍ കീഴടങ്ങിയത്.
രാജേഷ് ചുഴലി സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരനാണ്. ഇയാള്‍ അടക്കമുളളവര്‍ കഴിഞ്ഞ മാസം പോലീസ് അത്ലറ്റിക്ക് മീറ്റിന്റെ സമാപന ചടങ്ങില്‍ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രിയെ കല്ലെറിയുന്നത് പോലീസ് വീഡിയോയില്‍ തിരിച്ചറിഞ്ഞിരുന്നു. ഇതിനെ തുടര്‍ന്ന് ഇയാള്‍ ഒരു മാസത്തോളമായി ഒളിവില്‍ കഴിയുകയായിരുന്നു. പ്രതിയെ മജിസ്ട്രേറ്റ് കെ.കൃഷ്ണകുമാര്‍ 14 ദിവസത്തേക്ക് റിമാന്റ് ചെയ്ത് കണ്ണൂര്‍ സ്പെഷ്യല്‍ സബ് ജയിലിലേക്കയച്ചു.
കേസിലെ മറ്റൊരു പ്രതിയായ ശ്രീകണ്ഠാപുരത്തെ പ്രശോഭ് (24)നെ ഇന്നലെ കേസന്വേഷിക്കുന്ന പ്രത്യേക അന്വേഷണം അറസ്റ്റു ചെയ്തു. കേസില്‍ ഇതോടെ എല്‍ഡിഎഫ് പ്രവര്‍ത്തകരായ 91 പ്രതികള്‍ അറസ്റ്റിലായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: