ന്യൂദല്‍ഹി: ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യ നിധിശേഖരം സൂക്ഷിക്കുന്നതിനും പുനരുദ്ധാരണ പ്രവര്‍ത്തനങ്ങളുടെ മേല്‍നോട്ടത്തിനുമായി സുപ്രീംകോടതി പ്രത്യേക സമിതി രൂപീകരിച്ചു. ആര്‍ക്കിയോളജിക്കല്‍ സര്‍വേയുടെ നേതൃത്വത്തിലാണ് സമിതി. ഡോ. വേലായുധന് നായര്‍ സമിതിയുടെ മേല്‍നോട്ടം വഹിക്കും. എം.ജി.ശശിഭൂഷണ്‍, ആദിത്യ വര്‍മ എന്നിവര്‍ അംഗങ്ങളാണ്.
ക്ഷേത്ര പുനരുദ്ധാരണത്തിന് സംഭാവനകള്‍ സ്വീകരിക്കാമെന്നും സുപ്രീംകോടതി വ്യക്തമാക്കി. പ്രത്യേക ബാങ്ക് അക്കൗണ്ടില്‍ ധനശേഖരണം നടത്താം. കൃത്യമായ ഓഡിറ്റിംഗ് നടത്തി പണത്തിന്റെ കണക്കു സൂക്ഷിക്കാനും കോടതി നിര്‍ദ്ദേശിച്ചു. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് 65 ലക്ഷം രൂപ ചെലവാണ് പ്രതീക്ഷിക്കുന്നത്. ഇതില്‍ 50 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരിനോടും ശേഷിക്കുന്ന 15 ലക്ഷം പൊതുജനങ്ങളില്‍ നിന്ന് പിരിച്ചെടുക്കാനുമാണ് കോടതിയുടെ നിര്‍ദ്ദേശം.
ക്ഷേത്രപരിസരത്തെ അനധികൃത കടകള്‍ ഒഴിപ്പിക്കുന്നതിന് നിയമപരമായ മാര്‍ഗങ്ങള്‍ സ്വീകരിക്കാമെന്നും കോടതി വ്യക്തമാക്കി. ക്ഷേത്ര തൊഴിലാളികള്‍ക്ക് ഒരു അംഗീകൃത യൂണിയന് രൂപീകരിക്കാമെന്നും കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: