കൊല്ലം: മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ജനസമ്പര്‍ക്ക പരിപാടിക്ക് കൊല്ലത്ത് തുടക്കമായി. കൊല്ലം ഫാത്തിമ മാതാ കോളേജ് മൈതാനിയില്‍ നടക്കുന്ന ജനസമ്പര്‍ക്ക പരിപാടിയുടെ ഉദ്ഘാടന ചടങ്ങുകള്‍ രാവിലെ ഒമ്പതോടെയാണ് ആരംഭിച്ചത്. പരിപാടി നടക്കുന്ന പ്രത്യേക വേദിയില്‍ 10822 പരാതികളാണ് പരിഗണിക്കുക.
പരാതി നേരിട്ട് പറയാനും അവസരമൊരുക്കിയിട്ടുണ്ട്. സുരക്ഷ പ്രശ്നങ്ങള്‍ കണക്കിടെടുത്ത് 1300 ഓളം പോലീസുകാരെയാണ് കാവല്‍ നിര്‍ത്തിയിരിക്കുന്നത്. കോളേജിന്റെ പ്രവേശനക്കവാടത്തിനടുത്ത് പരാതിക്കാരുടെ സൗകര്യാര്‍ത്ഥം ഇന്‍ഫര്‍മേഷന്‍ കൗണ്ടറുണ്ട്. ഇവിടെയാണ് പരാതി സംബന്ധിച്ച വിവരങ്ങള്‍ നല്‍കേണ്ടത്. പരാതി നല്‍കിയവര്‍ക്ക് പ്രത്യേക കാര്‍ഡും നല്‍കും. ഇത് കൗണ്ടറില്‍ കാണിക്കണം. നേരത്തെ പരാതി നല്കിയവര്ക്കും കാര്‍ഡ് നല്‍കിയിട്ടുണ്ട്.
ഗൗരവകരമായ പ്രശ്നമുള്ള 313 പേര്‍ക്ക് മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് പരാതി നല്കാന് സൗകര്യം ഒരുക്കിയിട്ടുണ്ട്. കെ.ബി.ഗണേഷ് കുമാര്‍ എം.എല്‍.എ പരിപാടിയില്‍നിന്ന് വിട്ടു നിന്നു. ഉപരോധത്തിന്റെ ഭാഗമായി എല്‍.ഡി.എഫ് ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കുന്നില്ല. കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ്, മന്ത്രി ഷിബു ബേബി ജോണ്‍, എന്‍. പീതാംബരക്കുറപ്പ് എം.പി, ജില്ലാ കളക്ടര്‍ ബി.മോഹനന്, ഡി.സി.സി പ്രസിഡന്റ് അഡ്വ. പ്രതാപ വര്‍മ്മ തന്പാന് തുടങ്ങിയവര്‍ പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: