ന്യൂദല്‍ഹി: ദല്‍ഹിയിലെ കൊണാട്ട് പ്ലേസില്‍ പതിനാറുകാരിയെ അഞ്ചംഗ സംഘം മാനഭംഗം ചെയ്തു. ഉത്തര്‍പ്രദേശിലെ ഗരഖ്പൂര്‍ സ്വദേശിനിയാണ് കൂട്ടമാനഭംഗത്തിന് ഇരയായത്.
രക്ഷിതാക്കളുമായി പിണങ്ങി ജോലി തേടി ദല്‍ഹിയിലെത്തിയതായിരുന്നു പെണ്‍കുട്ടി. ജോലി വാഗ്ദാനം ചെയ്തെത്തിയ ഡ്രൈവറും സംഘവുമാണ് പെണ്‍കുട്ടിയെ മാനഭംഗം ചെയ്തത്. തുടര്‍ന്ന് അവശയായ പെണ്‍കുട്ടി രാത്രിയോടെ കൊണാട്ട് പ്ലേസ് പൊലീസ് സ്റ്റേഷനിലെത്തുകയായിരുന്നു.
മാനസികമായി തളര്‍ന്ന പെണ്‍കുട്ടിയെ കൗണ്‍സിലിങിനു വിധേയമാക്കിയപ്പോഴാണ് പീഡനത്തിന്റെ കാര്യം അറിയുന്നത്. പെണ്‍കുട്ടിയുടെ രക്ഷിതാക്കളെ വിവരം അറിയിച്ചിട്ടുണ്ട്. ബാരക്കംബ പൊലീസ് കേസെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: