വില്ലിംഗ്ടണ്‍: ന്യൂസിലാന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ വിന്‍ഡീസ് പൊരുതുന്നു. ന്യൂസിലാന്റിന്റെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 441 റണ്‍സിനെതിരെ രണ്ടാം ദിവസത്തെ കളിനിര്‍ത്തുമ്പോള്‍ വിന്‍ഡീസ് നാല് വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സെടുത്തിട്ടുണ്ട്. 50 റണ്‍സോടെ സാമുവല്‍സും 11 റണ്‍സോടെ ഡിയോനരേയ്നുമാണ് ക്രീസില്‍.
307ന് ആറ് എന്ന നിലയില്‍ രണ്ടാം ദിവസം കളി ആരംഭിച്ച ന്യൂസിലാന്റ് 134 റണ്‍സ് കൂട്ടിച്ചേര്‍ത്തു. 65 റണ്‍സെടുത്ത വാറ്റ്ലിംഗ്, 27 റണ്‍സെടുത്ത ഇഷ് സോധി, 21 റണ്‍സെടുത്ത സൗത്തി എന്നിവര്‍ ഭേദപ്പെട്ട പ്രകടനം നടത്തി. ആദ്യദിവസം റോസ് ടെയ്ലര് ന്യൂസിലാന്റിന് വേണ്ടി സെഞ്ച്വറി കരസ്ഥമാക്കിയിരുന്നു. വിന്‍ഡീസിന് വേണ്ടി ടിനോ ബെസ്റ്റ് 110 റണ്‍സ് വഴങ്ങി നാല് വിക്കറ്റും ഗബ്രിയേല്‍, സമി എന്നിവര്‍ രണ്ടുവിക്കറ്റുകള്‍ വീതവും സ്വന്തമാക്കി. ആറ് വിക്കറ്റ് ബാക്കിയിരിക്കെ വിന്‍ഡീസ് ഒന്നാം ഇന്നിംഗ്സില്‍ 283 റണ്‍സിന് പിന്നിലാണ്. തുടര്‍ന്ന് ഒന്നാം ഇന്നിംഗ്സ് ആരംഭിച്ച വിന്‍ഡീസിന് സ്കോര്‍ 46 റണ്‍സിലെത്തിയപ്പോള്‍ ആദ്യ വിക്കറ്റ് നഷ്ടമായി. 21 റണ്‍സെടുത്ത കീറണ്‍ പവലിനെ സൗത്തി വിക്കറ്റിന് മുന്നില്‍ കുടുങ്ങി. സ്കോര്‍ 67-ല്‍ എത്തിയപ്പോള്‍ നാല് റണ്‍സെടുത്ത ഡാരന്‍ ബ്രാവോയെ ആന്‍ഡേഴ്സന്റെ പന്തില്‍ ഫുള്‍ടണ്‍ കയ്യിലൊതുക്കി. പിന്നീട് സ്കോര്‍ 103-ല്‍ എത്തിയപ്പോള്‍ അര്‍ദ്ധസെഞ്ച്വറിയുമായി നിന്ന എഡ്വേര്‍ഡ്സിനെ (55) ആന്ഡേഴ്സണ് റൂതര്‍ഫോര്‍ഡിന്റെ കൈകളിലെത്തിച്ചു. അധികംവൈകാതെ 6 റണ്‍സെടുത്ത ചന്ദര്‍പോളും മടങ്ങി. പിന്നീട് സാമുവല്‍സും ഡിയോനരേയ്നും ചേര്‍ന്നാണ് വിന്‍ഡീസിനെ കരകയറ്റിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: