കോതമംഗലം: കുട്ടമ്പുഴ പോലീസ് സബ് ഇന്‍സ്പെക്ടറുടെ വര്‍ഗീയ നിലപാടുകള്‍ക്കെതിരെ സംഘപരിവാര്‍ സംഘടനകള്‍ ശക്തമായ പ്രക്ഷോഭത്തിലേക്ക്.
സംഘടനാ നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും എതിരെ തുടര്‍ച്ചയായി കള്ളക്കേസെടുത്ത് പീഡിപ്പിക്കുന്നതും മതതീവ്രവാദ സ്വഭാവമുള്ള സംഘടനയുടെ ആജ്ഞാനുവര്‍ത്തിയായി പ്രവര്‍ത്തിക്കുന്നതും വന്‍ തുക കൈക്കൂലി വാങ്ങി മണല്‍ മാഫിയ ഉള്‍പ്പെടെയുള്ളവര്‍ക്ക് വഴിവിട്ട സഹായം നല്‍കുന്നതിനെതിരെയും എസ്ഐയെ സസ്പെന്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉള്‍പ്പെടെയുള്ള സമരപരിപാടികള്‍ക്ക് രൂപം നല്‍കിയിട്ടുള്ളത്. ബിഎംഎസ്, ബിജെപി, ഹിന്ദു ഐക്യവേദി സംഘടനകള്‍ സംയുക്തമായിട്ടാണ് പ്രക്ഷോഭം സംഘടിപ്പിക്കുക.
മണല്‍ മാഫിയയ്ക്ക് എസ്ഐ വഴിവിട്ട് സഹായം നല്‍കുന്നത് സംബന്ധിച്ച് പരാതി നല്കിയ ബിഎംഎസ് നേതാവിനെതിരെ കള്ളക്കേസെടുത്തതും തട്ടേക്കാട് മഹാദേവ ക്ഷേത്രത്തിലെ പ്രസിദ്ധമായ ആയില്യം തൊഴല്‍ മഹോത്സവം അട്ടിമറിക്കാന്‍ ശ്രമം നടത്തിയതും ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് മാത്രമാണ്. ഇത് സംബന്ധിച്ച് എസ്ഐയെ സസ്പെന്റ് ചെയ്ത് ഉന്നതതല അന്വേഷണം നടത്തണമെന്ന് സംഘപരിവാര്‍ സംഘടനകള്‍ ആവശ്യപ്പെട്ടു.
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ആര്‍എസ്എസ് നേതാക്കളായ പി.ജി.സജീവ്, കെ.ജി.പ്രദീപ്, ബിഎംഎസ് ജില്ലാ വൈസ് പ്രസിഡന്റ് പി.ആര്.ഉണ്ണികൃഷ്ണന്, മേഖലാ ഭാരവാഹികളായ കെ.എന്‍.ബാബു, ടി.എന്‍.സന്തോഷ്, ബിജെപി സംസ്ഥാന സമിതി അംഗം പി.പി.സജീവ്, നിയോജകമണ്ഡലം കണ്‍വീനര്‍ സന്തോഷ് പത്മനാഭന്, ഹിന്ദു ഐക്യവേദി താലൂക്ക് പ്രസിഡന്റ് അഡ്വ.രാധാകൃഷ്ണന് തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: