കൊച്ചി: സ്വകാര്യ ബസ്സ് ഉടമകള്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് സര്‍ക്കാരിനു നല്കിയ നിവേദനത്തില്‍ പരിഹാരം കാണാത്തതിനാല്‍ നാളെ സംസ്ഥാന വ്യാപകമായി സൂചനാ പണിമുടക്കും 20 മുതല്‍ അനിശ്ചിതകാലസമരവും നടത്തുമെന്ന് ബസ്സ് ഒപ്പറേറ്റേഴ്സ് കോണ്‍ഫെഡറേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍ ഡീസലിനു ഏഴു രൂപയോളം വര്‍ദ്ധിച്ചു. അതിനാല്‍ ഇപ്പോഴത്തെ ബസ്സ് ചാര്‍ജ് കൊണ്ട് സര്‍വ്വീസ് നടത്താന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതു മൂലം സ്വകാര്യ ബസ്സുകള്‍ വന്‍ സാമ്പത്തിക പ്രതിസന്ധി നേരിടുകയാണ്. കെഎസ്ആര്‍ടിസിയുടെ യാത്രാ നിരക്ക് വര്‍ദ്ധിപ്പിച്ചിട്ടും സ്വകാര്യ ബസ്സുകളുടെ കാര്യത്തില്‍ അവഗണയാണ് കാണിക്കുന്നതെന്നും ചര്‍ച്ചയിലൂടെ പരിഹാരം കാണാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സമര നടപടിയിലേക്ക് നീങ്ങുന്നതെന്നും അവര്‍ വ്യക്തമാക്കി. വാര്‍ത്താ സമ്മേളനത്തില്‍ കെ.എ. മക്കാര്‍കുഞ്ഞ്, ടി.ജെ. രാജു, എം.ബി സത്യന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: