ശബരിമല: കഴിഞ്ഞ രണ്ടു ദിവസമായി വന്‍ഭക്തജനത്തിരക്കാണ് സന്നിധാനത്ത് അനുഭവപ്പെടുന്നത്. തിരക്ക് നിയന്ത്രിക്കുന്നതിന് പോലീസ് ആവഷ്ക്കരിച്ച വെര്‍ച്ച്വല്‍ ക്യൂ സംവിധാനം ഭക്തര്‍ക്ക് ആശ്വാസം പകരുന്നുണ്ട്.
അന്നദാനം നടത്തുന്ന കേന്ദ്രങ്ങളിലും ഭക്തരുടെ നീണ്ടനിര കാണാം. സന്നിധാനത്തെ പില്‍ഗ്രിം സെന്ററുകള്‍ ,ഡോണര്‍ ഹൗസ്സുകള്‍ എന്നിവടങ്ങളിലും വലിയനടപ്പന്തല്‍ മുതലായവയിലും അഭൂതപൂര്‍വ്വമായ തിരക്കാണ് അനുഭവപ്പെടുന്നത്.
ഭക്തര്‍ക്ക് സുഖദര്‍ശനം പ്രദാനം ചെയ്യുക എന്ന ലക്ഷ്യത്തോടെ ദേവസ്വം ബോര്‍ഡിന്റെയും വിവിധ സര്‍ക്കാര്‍ വകുപ്പുകളുടെയും പ്രവര്‍ത്തനവും പുരോഗമിക്കുകയാണ്. ശബരിമല സന്നിധാനത്ത് ഇതുവരെ ഇരുപത്തിയേഴ് ലക്ഷത്തി എണ്‍പത്തിയേഴായിരത്തോളം അയ്യപ്പഭക്തര്‍ ദര്‍ശനം നടത്തി. മണ്ഡലപൂജ ഉത്സവത്തിന് നട തുറന്ന നവംബര്‍ 15 വൈകിട്ട് മുതല്‍ ഡിസംബര്‍ 13 രാത്രി 12 മണി വരെയുള്ള പോലീസിന്റെ കണക്കാണിത്.
കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ ദര്‍ശനം നടത്തിയവരേക്കാള്‍ കൂടുതല്‍ ഭക്തരാണ് ഇത്തവണ ദര്‍ശനത്തിനെത്തിയത്.
കഴിഞ്ഞ വര്‍ഷം ഇരുപത്തിമൂന്ന് ലക്ഷത്തോളം അയ്യപ്പഭക്തരാണ് തൊഴുതു മടങ്ങിയത്. ഇത്തവണ തിരക്ക് കുറഞ്ഞ ദിവസങ്ങളില്‍ എഴുപതിനായിരത്തോളം പേര് ദര്‍ശനം നടത്തിയപ്പോള്‍ തിരക്ക് കൂടിയ ദിവസങ്ങളില്‍ അത് ഒന്നേകാല്‍ ലക്ഷത്തോളമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: