പ്രേമം സൂര്യനെപ്പോലെയാണ്, വ്യക്തിയാകട്ടെ തണുത്തുറഞ്ഞ ഐസിനെപ്പോലെയും. പ്രേമത്തിന്റെ സൂര്യന്, മഞ്ഞുമലകളെ അലിയിപ്പിച്ച് കരകാണാക്കടലിനെ സൃഷ്ടിക്കുന്നു. അതിനാല്‍, പ്രേമത്തിനുവേണ്ടിയുള്ള തിരച്ചി ല്‍ യഥാര്‍ഥത്തില്‍ ദൈവത്തിനുവേണ്ടിയുള്ള തിരച്ചിലാണ്. കാരണം പ്രേമം അലിയിപ്പിക്കുന്നു, നശിപ്പിക്കുകയും ചെയ്യുന്നു; പ്രേമം മാത്രമാണ് അലിയിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നത്.
അത് ജനനവും മരണവുമാണ്. അതില്‍ സ്വാര്‍ഥം മരിക്കുകയും സര്‍വം ജനിക്കുകയും ചെയ്യന്നു. അതുകൊണ്ടുതന്നെ വേദന തീര്‍ച്ചയായുമുണ്ട്. ജനനത്തിലും മരണത്തിലുമെന്നതുപോലെ. പ്രേമം ജനനത്തിന്റെയും മരണത്തിന്റെയും കടുത്ത വേദനയാണ്, എന്നാല്‍, നിങ്ങളില്‍ പുഷ്പിക്കുന്ന കവിതകള്‍ കാണിക്കുന്നത്, പ്രേമത്തിന്റെ വേദനയില്‍ ജീവിക്കുന്നതിലുള്ള ആനന്ദം നിങ്ങളനുഭവിക്കുവാന് തുടങ്ങിയിരിക്കുന്നുവെന്നാണ്.
– ഓഷോ
പ്രതികരിക്കാൻ ഇവിടെ എഴുതുക: