കൊച്ചി: ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവെച്ച ഹൈക്കോടതി വിധിയില്‍ സന്തോഷമുണ്ടെന്നും തനിക്ക് നീതി ലഭിച്ചുവെന്നും സൗമ്യയുടെ അമ്മ സുമതി പറഞ്ഞു. ഇനി ഒരു പെണ്‍കുട്ടിക്കും ഇതുപോലൊരു വിധിയുണ്ടാകരുതെന്നും ഹൈക്കോടതി പരിസരത്ത് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
സൗമ്യ വധക്കേസിലെ പ്രതി ഗോവിന്ദച്ചാമിയുടെ വധശിക്ഷ ശരിവച്ച ഹൈക്കോടതി ഡിവിഷന് ബഞ്ചിന്റെ വിധി പുറത്തുവന്ന ശേഷമായിരുന്നു പ്രതികരണം. കേസ് വാദിച്ച പബ്ലിക് പ്രോസിക്യൂട്ടര്‍ അടക്കമുള്ളവര്‍ നീതിക്കുവേണ്ടിയുള്ള പോരാട്ടത്തില്‍ തങ്ങള്‍ക്കൊപ്പം ഉണ്ടായിരുന്നു. അവരോടെല്ലാം നന്ദിയുണ്ട്. പ്രതീക്ഷിച്ചതില്‍ കൂടുതല്‍ പിന്തുണയാണ് എല്ലാവരില്‍നിന്നും ലഭിച്ചത്.
തീവണ്ടിയില്‍ യാത്രചെയ്യുന്നവരുടെ സുരക്ഷ ഉറപ്പുവരുത്തണമെന്ന ഹൈക്കോടതി നിര്‍ദ്ദേശം സ്വാഗതാര്‍ഹമാണ്. തന്റെ മകളെപ്പോലെ ജോലികഴിഞ്ഞ് വൈകി വീട്ടിലെത്തുന്ന നിരവധി സ്ത്രീകളുണ്ട്. അവരുടെ സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്ന് അവര്‍ പറഞ്ഞു.
അതേസമയം വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്ന് ഗോവിന്ദച്ചാമിയുടെ വക്കീല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: