കാസര്‍കോട് : അഞ്ച് വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയ കര്‍ണാടക ദാവന്‍കര സ്വദേശി മാരുതിക്ക് പത്ത് വര്‍ഷം കഠിനതടവും രണ്ടായിരം രൂപ പിഴയും വിധിച്ചു. കുട്ടിയുടെ അമ്മയുടെ അമ്മാവനാണ് പ്രതി. കാസര്‍കോട് ജില്ലാ ആന്റ് സെഷന്‍സ് കോടതി ജഡ്ജി എം ജെ ശക്തിധരനാണ് ശിക്ഷ വിധിച്ചത്.
2012 നവംബറില്‍ കേന്ദ്രം പാസാക്കിയ കുട്ടികള്‍ക്ക് നേരെയുള്ള ലൈംഗികാതിക്രമം തടയുന്നതിനുള്ള നിയമപ്രകാരമുള്ള കേരളത്തിലെ ആദ്യ ശിക്ഷാവിധിയാണിത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ പ്രതി കുറ്റക്കാരനാണെന്നു നേരത്തെ കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ഏപ്രില്‍ 17 നാണ് അഞ്ചു വയസുകാരിയെ മാരുതി പീഡിപ്പിച്ചത്. അവശയായ കുഞ്ഞിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതോടെയാണു സംഭവം പുറത്തറിഞ്ഞത്. ഹൊസ്ദുര്‍ഗ് പൊലീസ് കേസെടുത്തു ഒരു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുകയും കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.
പീഡനത്തിനിരയായ കുട്ടിയുള്‍പ്പെടെ 16 സാക്ഷികളെ കോടതി വിസ്തരിച്ചു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ പി. ഷുക്കൂര്‍ ഹാജരായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: