ന്യൂദല്‍ഹി: പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിന് കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് നടപ്പാക്കുമെന്ന് കാണിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം ഹരിത ട്രിബ്യൂണലില്‍ സത്യവാങ്മൂലം നല്കി. ഇക്കാര്യത്തില്‍ കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് മൂന്നാഴ്ചയ്ക്കകം നിലപാട് അറിയിക്കാന്‍ ട്രിബ്യൂണല്‍ നിര്‍ദേശിച്ചു. കേസ് ഈ മാസം 28ന് വീണ്ടും പരിഗണിക്കും.
ഇപ്പോഴത്തെ പ്രതിഷേധങ്ങള്‍ തെറ്റിദ്ധാരണയുടെ പേരിലാണെന്നും അത് കാര്യമാക്കുന്നില്ലെന്നും കേന്ദ്രസര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്. പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച പരിസ്ഥിതി ലോല മേഖലകള്‍ വിഭജിക്കുന്നത് സംബന്ധിച്ച കരട് വിജ്ഞാപനത്തന്റെ നടപടികക്രമങ്ങള്‍ അവസാനഘട്ടത്തിലാണ്. ഇതു സംബന്ധിച്ച് നിയമമന്ത്രാലയവുമായി ചര്‍ച്ചകള്‍ നടക്കുകയാണെന്നും മന്ത്രാലയം വിശദീകരിക്കുന്നു.
പരിസ്ഥിതി ലോല മേഖലയില്‍ നിന്നും തോട്ടങ്ങളെയും ജനവാസമേഖലകളെയും ഒഴിവാക്കണമെന്നാണ് കേരളത്തിന്റെ ആവശ്യം. ഇക്കാര്യം സംസ്ഥാനം ട്രിബ്യൂണലിന്റെ ശ്രദ്ധയില്‍പ്പെടുത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: