കോട്ടയം: നഗരത്തിലെ ഭക്ഷണശാലകളില്‍ നഗരസഭ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ പഴകിയ ഭക്ഷണം പിടിച്ചു. കോട്ടയം കെഎസ്ആര്‍ടിസി യുടെ ക്യാന്റീന്, വെസ്റ്റ് പൊലിസ് സ്റ്റേഷന് ക്യാന്റിന് പുളിമൂട് കവലക്കടുത്ത് പ്രവര്‍ത്തിക്കുന്ന ഖാനാ ഖസാന, ഹോട്ടല്‍ രഞ്ജിത് എന്നിവിടങ്ങളില്‍ നിന്നാണ് പഴകിയ ഭക്ഷണങ്ങള്‍ പിടിച്ചെടുത്തത്.
പഴകിയ ഭക്ഷണം വില്‍ക്കുന്നത് തടയുന്നതിന്റെ ഭാഗമായി കലക്ടറുടെ നിര്‍ദ്ദേശ പ്രകാരമാണ് നഗരത്തില്‍ റെയ്ഡു നടന്നത്.ഭക്ഷണശാലകളില്‍ നിന്നും പഴകീയ ചോറ്, മീന്‍കറി, പുളിശേരി, ദോശ, അച്ചാറ് തുടങ്ങിയവയാണ് പിടിച്ചെടുത്തു നശിപ്പിച്ചത്. ഏഴ് ദിവസത്തിനുള്ളില്‍ ഹോട്ടലില്‍ ശൂചീകരണ പ്രവര്‍ത്തനം നടത്തണമെന്ന് നോട്ടീസ് നല്‍കിയിട്ടുണ്ട്. ഏതാനും ദിവസം മുമ്പ് കഞ്ഞിക്കുഴി, റെയില്‍വെ സ്റ്റേഷന് എന്നിവടങ്ങളില്‍ റെയ്ഡു നടത്തി പഴകീയ ഭക്ഷണം പിടികൂടിയിരുന്നു. വരും ദിവസങ്ങളിലും റെയ്ഡ് തുടരാനാണ് തീരുമാനം. രാത്രികാലങ്ങളില്‍ പ്രവര്‍ത്തിക്കുന്ന തട്ടുകളിലേക്ക് കൂടി പരിശോധന വ്യാപിപ്പിക്കും. ഇന്നലെ നടന്ന പരിശോധനയ്ക്ക് നഗരസഭ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുധിഷ്, ടോമി തോമസ്, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ രാജേഷ്,രാജു എന്നിവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: