തിരുവനന്തപുരം: സലിംരാജിന്റെ ഭൂമി തട്ടിപ്പ് കേസില്‍ മുന്‍ ലാന്റ് റവന്യു കമ്മീഷണര്‍ ടി.ഒ സൂരജിന് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം. ടി.ഒ സൂരജ് അനാവശ്യ ഇടപെടലും അധികാര ദുര്‍വിനിയോഗവും നടത്തിയെന്ന് കോടതി നിരീക്ഷിച്ചു. തണ്ടപ്പേര് റദ്ദാക്കിയ സൂരജിന്റെ നടപടിയെയാണ് കോടതി വിമര്‍ശിച്ചത്. കളമശ്ശേരി ഭൂമി തട്ടിപ്പ് കേസില്‍ സലിം രാജിന്റെ ബന്ധുക്കള്‍ സമര്‍പ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി.
ഭൂമിയുടെ തണ്ടപ്പേര് റദ്ദാക്കാന്‍ സൂരജിന് അവകാശമില്ല. ഇത് അധികാര ദുര്‍വിനിയോഗമാണ്. ഇതിനെ ഒരു തരത്തിലും ന്യായീകരിക്കാനാവില്ല. ഭൂമി തട്ടിപ്പിനെക്കുറിച്ച് അന്വേഷണം വേണമെന്ന ഹൈക്കോടതി സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവിനെതിരെയാണ് ഹര്‍ജി സമര്‍പ്പിച്ചത്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് സിവില്‍ കോടതി തീരുമാനിക്കട്ടെയെന്നും കോടതി വ്യക്തമാക്കി. റവന്യു ഉദ്യോഗസ്ഥര്‍ ഭൂമാഫിയയുടെ കണ്ണികളാവരുതെന്നും കോടതി ആവശ്യപ്പെട്ടു.
ഭൂമി തട്ടിപ്പ് സംബന്ധിച്ച റവന്യു പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് തള്ളണമെന്ന സലിം രാജിന്റെ ബന്ധുക്കളുടെ ആവശ്യവും കോടതി തള്ളി. ഭൂമി തട്ടിപ്പ് കേസില്‍ റവന്യു ഉദ്യോഗസ്ഥരുടെ പങ്ക് സംബന്ധിച്ച് വിശദമായ അന്വേഷണം ആവശ്യമാണെന്നും ഹൈക്കോടതി വിലയിരുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: