എരുമലി: ശബരിമല തീര്ത്ഥാടകരടുടെ ലക്ഷക്കണക്കിനു രൂപ കവര്‍ച്ച നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. ഇതിന്റെ അടിസ്ഥാനത്തില്‍ സ്പെഷ്യല്‍ ഡ്രൈവ് പദ്ധതിപ്രകാരം തിരിച്ചറിയല്‍ കാര്‍ഡില്ലാത്തവരെ തിരിച്ചയയ്ക്കാനുള്ള കര്‍ശന നിര്‍ദ്ദേശം കച്ചവടക്കാര്‍ക്ക് പൊലീസ് നല്കി.
രാജസ്ഥാനില്‍ നിന്നും ചെണ്ടവില്ക്കാനെത്തിയവര്, ഭിക്ഷാടനം നടത്തുന്നവര്‍, അന്യ ജില്ലാ – സംസ്ഥാനങ്ങളില്‍ നിന്നുമടക്കം എരുമേലിയിലെത്തിയവരെ കാര്‍ഡില്ലാത്തതിന്റെ പേരില്‍ തിരിച്ചയല്‍ നപടി തുങ്ങിയതായി എരുമേലി എസ്ഐ ഇ.പി.റജി ജന്മഭൂമിയോട് പറഞ്ഞു. വ്യക്തമായ തിരിച്ചറിയ്ല രേഖകളില്ലാത്ത നൂറുകണക്കിനാളുകളാണ് എരുമേലിയില്‍ വിവിധ ജോലികളില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നും എസ്ഐ പറഞ്ഞു. ഇവരെയൊക്കെ തിരിച്ചയയ്ക്കാനും തിരിച്ചറിയല്‍ കാര്‍ഡുമായി വരാനും പൊലീസ് പറഞ്ഞു.
ഇതിനിടെ സീസണിലെ വിവിധ ആവശ്യങ്ങള്‍ക്കായി സ്ഥാപിച്ച് സിസിടിവി കഴിഞ്ഞദിവസം നടന്ന മോഷണവുമായി ബന്ധപ്പെട്ട് പ്രയോജനപ്പെട്ടില്ലെന്നും പോലീസ് പറഞ്ഞു. സീസണില്‍ അധികം പണവുമായി വരുന്ന തീര്‍ത്ഥാടകരെ സഹായിക്കന്നതിനായി താത്കാലിക കണ്ട്രോള് റൂം ക്ലോക്ക് റൂമായി ഉപയോഗിക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നും എസ്ഐ പറഞ്ഞു. എസ്ഐയുടെ ചുമതലയില്‍ ഏല്‍പ്പിക്കുന്ന സാധനങ്ങള്‍ രസീത് നല്‍കിയാണ് സൂക്ഷിക്കുന്നത്. മൂന്നുഭാഷകളിലും ഇതുസംബന്ധിച്ച് മൈക്കിലൂടെ അറിയിപ്പും ഉണ്ടാകുമെന്ന് എസ്ഐ പറഞ്ഞു.
കര്‍ണാടക, ആന്ധ്രാ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഒന്‍പതു പോലീസുകാര്‍ പ്രത്യേകം ഡ്യൂട്ടിക്കായി എത്തിയിട്ടുണ്ട്. ഇതുകൂടാതെ ഷാഡോ പോലീസിന്റെ പ്രവര്‍ത്തനവും ശക്തമാക്കി. രാത്രികാല പെട്രോളിംഗ് ശക്തമാക്കുന്നതിന്റെ ഭാഗമായി വാടകവീടുകള്‍ അടക്കമുള്ള സ്ഥലങ്ങള്‍ പരിശോധിക്കുമെന്നും എസ്ഐ പറഞ്ഞു. ജില്ലാ പോലീസ് സൂപ്രണ്ടിന്റെ നിര്‍ദ്ദേശാനുസരണം എരുമേലിയിലെ വിവിധ പദ്ധതികള്‍ നടപ്പാക്കിവരികയാണെന്നും എസ്ഐ പറഞ്ഞു. സ്ഥിരം മോഷ്ടാക്കള്‍, പോക്കറ്റടിക്കാര്‍ എന്നിവരുടെ വിവരങ്ങള്‍ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: