ദുബായ്: പാക്കിസ്ഥാനെതിരായ രണ്ടാം ഏകദിനത്തില്‍ വിജയം ലങ്കയ്ക്ക്. രണ്ട് പന്തുകള്‍ ബാക്കിനില്‍ക്കേ എട്ട് വിക്കറ്റിനാണ് പാക്കിസ്ഥാന് ഉയര്‍ത്തിയ വിജയലക്ഷ്യമായ 285 റണ്‍സ് ശ്രീലങ്ക മറികടന്നത്. ആദ്യം ബാറ്റ് ചെയ്ത പാക്കിസ്ഥാന് ഓപ്പണര്‍ അഹമ്മദ് ഷെഹ്സാദിന്റെ തകര്‍പ്പന്‍ സെഞ്ച്വറിയുടെയും അര്‍ദ്ധസെഞ്ച്വറി നേടി പുറത്താകാതെ നിന്ന ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖിന്റെയും കരുത്തിലാണ് പാക്കിസ്ഥാന് 50 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 284 റണ്‍സ് നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ശ്രീലങ്ക 49.4 ഓവറില്‍ എട്ട് വിക്കറ്റിന് 287 റണ്‍സെടുത്താണ് വിജയം സ്വന്തമാക്കിയത്. ലങ്കക്ക് വേണ്ടി 58 റണ്‍സ് നേടിയ കുമാര്‍ സംഗക്കാരയാണ് ടോപ് സ്കോറര്‍. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇരു ടീമുകളും ഓരോ വിജയം സ്വന്തമാക്കി.
നേരത്തെ ടോസ് നേടിയ ശ്രീലങ്ക പാക്കിസ്ഥാനെ ബാറ്റിംഗിനയച്ചു. എന്നാല്‍ സ്കോര്‍ ബോര്‍ഡില്‍ എട്ട് റണ്‍സ് മാത്രമുള്ളപ്പോള്‍ പാക്കിസ്ഥാന് ആദ്യ വിക്കറ്റ് നഷ്ടമായി. ഏഴ് റണ്‍സെടുത്ത ഓപ്പണര്‍ ഷര്‍ജീല്‍ ഖാനെ മലിംഗ വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. രണ്ടാം വിക്കറ്റില്‍ അഹമ്മദ് ഷെഹ്സാദും മുഹമ്മദ് ഹഫീസും ചേര്‍ന്ന് സ്കോര്‍ 84 റണ്‍സിലെത്തിച്ചു. 32 റണ്‍സെടുത്ത ഹഫീസ് റണ്ണൗട്ടായതോടെ ഈ കൂട്ടുകെട്ടും പിരിഞ്ഞു. പിന്നീട് സ്കോര്‍ 128-ല്‍ എത്തിയപ്പോള്‍ മൂന്നാം വിക്കറ്റും പാക്കിസ്ഥാന് നഷ്ടമായി. 18 റണ്‍സെടുത്ത ഷൊഐബ് മസ്ഖൂദിനെ പ്രസന്ന ചണ്ടിമലിന്റെ കൈകളിലെത്തിച്ചു. നാലാം വിക്കറ്റില്‍ അഹമ്മദ് ഷെഹ്സാദിനൊപ്പം ഒത്തുചേര്‍ന്ന ക്യാപ്റ്റന്‍ മിസ്ബ ഉള് ഹഖ് പാക്കിസ്ഥാന് സ്കോര്‍ 200 കടത്തി. അധികം വൈകാതെ ഷെഹ്സാദ് സെഞ്ച്വറിയും പിന്നിട്ടു. പിന്നീട് സ്കോര്‍ 2333-ല്‍ എത്തിയപ്പോള്‍ ഷെഹ്സാദിനെയും പാക്കിസ്ഥാന് നഷ്ടമായി. 140 പന്തുകളില്‍ നിന്ന് 124 റണ്‍സ് നേടിയ ഷെഹ്സാദിനെ കുലശേഖര വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നീട് മിസ്ബക്ക് കൂട്ടായി എത്തിയ ഷാഹിദ് അഫ്രീദിയുടെ വെടിക്കെട്ടാണ് പാക്കിസ്ഥാന് നല്ല സ്കോര്‍ സമ്മാനിച്ചത്. അഫ്രീദി 15 പന്തില്‍ നിന്ന് 30 റണ്‍സെടുത്തും മിസ്ബ 62 പന്തില്‍ നിന്നും 59 റണ്‍സെടുത്തും പുറത്താകാതെ നിന്നു.
285 റണ്‍സ് വിജയലക്ഷ്യത്തെ പിന്തുടര്ന്ന് മറുപടി ബാറ്റിംഗ് ആരംഭിച്ച ശ്രീലങ്കക്ക് സ്കോര്‍ 40-ല്‍ എത്തിയപ്പോള്‍ ആദ്യ വിക്കറ്റും സ്കോര്‍ 65-ല്‍ എത്തിയപ്പോള്‍ 40 റണ്‍സെടുത്ത ദില്‍ഷന്റെ രൂപത്തില്‍ രണ്ടാം വിക്കറ്റും നഷ്ടമായി. പിന്നീട് സംഗക്കാരയും ചണ്ഡിമലും ചേര്‍ന്നാണ് ശ്രീലങ്കയെ മത്സരത്തിലേക്ക് തിരിച്ചുകൊണ്ടുവന്നത്. സ്കോര്‍ 159-ല്‍ നില്‍ക്കേ 58 റണ്‍സെടുത്ത സംഗക്കാരയും സ്കോര്‍ 168- എത്തിയപ്പോള്‍ 44 റണ്‍സെടുത്ത ചണ്ഡിമലും മടങ്ങിയതോടെ ശ്രീലങ്ക വീണ്ടും പരാജയത്തെ നോക്കിക്കണ്ടു. എന്നാല്‍ 47 റണ്‍സെടുത്ത ആഞ്ചലോ മാത്യൂസും 32 റണ്‍സെടുത്ത കുലശേഖരയും പുറത്താകാതെ 16 റണ്‍സെടുത്ത കരുണരത്നെയും ചേര്‍ന്ന് രണ്ട് പന്ത് ബാക്കിനില്‍ക്കേ ലങ്കയെ വിജയത്തിലേക്ക് നയിച്ചു. ആഞ്ചലോ മാത്യൂസാണ് മാന്‍ ഒാഫ് ദി മാച്ച്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: