എരുമേലി: ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് പോലീസ് കണ്ട്രോള് റൂം വിഭാഗം നടത്തിയ നിര്‍ദ്ദേശം ദേവസ്വം ബോര്‍ഡ് അവഗണിച്ചതായി പരാതി. എരുമേലി വലിയമ്പലം ഗോപുരത്തിനു എതിര്‍വശത്തായി സീസണ് ക്രമീകരണത്തിന് പ്രവര്‍ത്തിക്കുന്ന താത്കാലിക പോലീസ് കണ്ട്രോള് വിഭാഗമാണ് നിരവധി തവണ നല്കിയ നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചതായി ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരിക്കുന്നത്. കൂട്ടംതെറ്റി വരുന്ന തീര്‍ത്ഥാടകരുടെ എണ്ണം കൂടിവരികയാണെന്നും തീര്‍ത്ഥാടകരെ ഒന്നിപ്പിക്കുന്നതിനുള്ള അനൗണ്‍സ് മെന്റിനായി കൂടുതല്‍ ഉച്ചഭാഷിണികള്‍ വേണമെന്ന ആവശ്യമാണ് നടപ്പാക്കാത്തത്.
കണ്ട്രോള് റൂം, ഫയര്‍ ഫോഴ്സ്, ആശുപത്രി, ആയുര്‍വ്വേദ ആശുപത്രി, വിശുദ്ധിസേനാംഗങ്ങളുടെ താമസം എന്നിവ പ്രവര്‍ത്തിക്കുന്ന സ്കൂള്‍ കേന്ദ്രം ഇരുട്ടിലാണെന്നും ഇവിടെ വെളിച്ചം വേണമെന്നും പോലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ശരിയാക്കി തരാമെന്ന മറുപടി മാത്രമല്ലാതെ യാതൊരു നടപടിയും ഉണ്ടാകുന്നില്ലെന്നും പോലീസ് പറയുന്നു. എന്നാല്‍ ക്ഷേത്രത്തിന്റെ പേട്ടതുള്ളല്‍ പാതയില്‍ കൊച്ചമ്പലം വരെയും കെഎസ്ആര്‍ടിസി ജംഗ്ഷനിലും പോലീസ് സ്റ്റേഷന് ജംഗ്ഷനിലും പോലീസിന്റെ നിര്‍ദ്ദേശങ്ങള്‍ തീര്‍ത്ഥാടകര്‍ക്ക് കേള്‍ക്കാവുന്ന വിധം സ്ഥാപിക്കണമെന്നും പോലീസ് പറഞ്ഞു.
ശബരിമല സീസണ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്താന്‍ പോലീസ് നല്കിയ നിര്ദ്ദശങ്ങള് അടിയന്തരമായി നടപ്പാക്കാന്‍ ബന്ധപ്പെട്ടവര്‍ തയ്യാറാകണമെന്നും പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: