കോട്ടയം: വടവാതൂര്‍ മലിന്യസംസ്കരണ കേന്ദ്രം ഈ മാസം 31ന് കളക്ടര്‍ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെട്ടു വിജയപുരം പഞ്ചായത്തും സംയുക്തസമരസമിതിയും ഇന്നലെ കളക്ടര്‍ക്ക് കത്ത് നല്കി. വടവാതൂര്‍ മലിന്യപ്രശ്നം പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറുടെ നേതൃത്വത്തില്‍ ജൂലൈ അഞ്ചിന് ഉണ്ടാക്കിയ ധാരണപത്രത്തിലെ വ്യവസ്ഥകള്‍ പാലിക്കാന്‍ നഗരസഭ തയാറാകത്തിനെ തുര്‍ന്നാണ് വടവാതൂര്‍ മാലിന്യ നിക്ഷേപ കേന്ദ്രം 31ന് അടച്ചുപൂട്ടമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തും സമരസമിതിയും കത്ത്നല്‍കിയത്.
കളക്ടര്‍ അടച്ചുപൂട്ടലിന് വിസമ്മതിക്കുന്ന പക്ഷം ജനങ്ങളുടേയും പഞ്ചായത്തിന്റെ നേതൃത്വത്തില്‍ 31ന് സമരപ്രഖ്യാപന കണ്വന്ഷന് നടത്തി ജനങ്ങള്‍ പ്രതിഷേധ റാലിയോടെ മാലിന്യകേന്ദ്രം താഴും താക്കോലുമിട്ടു പൂട്ടുന്നതിന് തീരുമാനമെടുത്തിട്ടുണ്ട്. ആറ് മാസം മുമ്പ് വിജയപുരം പഞ്ചായത്തിന്റെയും വടവാതൂര്ആക്ഷന് കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സംസ്കരണ കേന്ദ്രം അടച്ചുപൂട്ടി 20 ദിവസം നീണ്ട സമരം നടത്തിയിരുന്നു. തുടര്‍ന്ന് നഗരത്തില്‍ മാലിന്യം കുന്നുകൂടി ദുര്‍ഗന്ധപൂരിതമായ അവസ്ഥ സംജാതമായി
. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷണന്റെയും കളക്ടര്‍ അജിത്കുമാറിന്റെയും നിരന്തര ഇടപെടലിനെ തുടര്‍ന്ന് വിവിധ വ്യവസ്ഥകള്‍ അടങ്ങിയ ധാരണാപത്രം നഗരസഭയും വിജയപുരം പഞ്ചായത്തും തമ്മിലുണ്ടാക്കിയാണ് സമരം അവസാനിപ്പിച്ചതും നഗരമാലിന്യം പഴയപടി വടവാതൂരില്‍ നിക്ഷേപിക്കാന്‍ തുടങ്ങിയതും. ഡിസംബര്‍ 31നകം നഗരമാലിന്യം സംസ്കരിക്കുന്നതിന് പുതിയ പ്ലാന്റ് സ്ഥാപിക്കുമെന്നും ജനുവരി മുതല്‍ മലിന്യം വടവാതുരിലേയ്ക്കു കൊണ്ടുവരില്ലെന്നുമുള്ള ധാരണയുടെ ഭാഗമായാണ് സമരം അവസാനപ്പിച്ചത്.
എന്നാല്‍ ആറുമാസം പിന്നിട്ടിട്ടും മെച്ചപ്പെട്ട സംസ്കരണ സംവിധാനം ഒരുക്കുന്നതിന് നഗസഭയ്ക്ക് സാധിച്ചിട്ടില്ല.ഇതില്‍ പ്രതിഷേധിച്ചാണ് മാലിന്യകേന്ദ്രം അടച്ചു പൂട്ടാന്‍ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: