മരട്: കൂറ്റന്‍ യന്ത്രഭാഗങ്ങള്‍ കയറ്റിയ വാഹനങ്ങളുടെ പ്രയാണം മരടില്‍ ഉത്സവഛായ പകര്‍ന്നു. രാവിലെ ആറുമണിയോടെയാണ് കുണ്ടന്നൂര്‍ ജംഗ്ഷനില്‍നിന്നും യന്ത്രഭാഗങ്ങള്‍ കയറ്റിയ ലോറികളുടെ രണ്ടാംദിവസത്തെ പ്രയാണം ആരംഭിച്ചത്. മരട് പോലീസും തൃപ്പൂണിത്തുറ ട്രാഫിക് സിഐയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും ഗതാഗതം നിയന്ത്രിച്ച് വാഹനങ്ങള്‍ക്ക് വഴിയൊരുക്കി. 110 ചക്രങ്ങള്‍ വീതം ഘടിപ്പിച്ച നാല് ട്രെയിലറുകളില്‍ കയറ്റിയാണ് യന്ത്രഭാഗങ്ങള്‍ ലക്ഷ്യസ്ഥാനത്തേക്ക് നീങ്ങിയത്.
നിരത്തുകളില്‍ തടസ്സമായി നിന്ന വൈദ്യുതി ലൈനുകളും ടെലിവിഷന്‍ കേബിളുകളും മറ്റും നീക്കം ചെയ്യാന്‍ പ്രത്യേക സംഘം ലോറികള്‍ക്ക് മുന്നില്‍ നീങ്ങിയിരുന്നു. മരടിലെത്തിയപ്പോള്‍ പോലീസ് പ്രത്യേക പരിശീലനം നല്കുന്ന സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകള്‍ വാഹനങ്ങള്‍ കടന്നുപോകുന്നത് വീക്ഷിക്കാനെത്തിയത് കാഴ്ചക്കാരില്‍ കൗതുകം ഉണര്‍ത്തി.
യന്ത്രങ്ങള്‍ കയറ്റിപ്പോവുന്ന റോഡിനിരുവശത്തും സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നൂറുകണക്കിന് പേര് കാഴ്ച്ചക്കാരായി എത്തിയിരുന്നു. മരടില്‍നിന്നും ഗാന്ധി സ്ക്വയര്‍, പേട്ട ജംഗ്ഷനിലെത്തിയ ട്രെയിലറുകള്‍ പാലം കടന്ന് തൃപ്പൂണിത്തുറ എസ്എന്‍ ജംഗ്ഷന് വഴിയാണ് അമ്പലമുകളിലേക്ക് പ്രയാണം തുടര്‍ന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: