പെരുമ്പാവൂര്‍: തുടര്ച്ചയായിയുണ്ടായിക്കൊണ്ടിരിക്കുന്ന സംഭവങ്ങള്‍ മൂലം പെരുമ്പാവൂര്‍ മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുന്നതിനുള്ള ശ്രമമാണ് ചില മതഭീകര സംഘടനകള്‍ നടത്തി വരുന്നത് എന്ന് ഹിന്ദുഐക്യവേദി, ബി.ജെ.പി. തുടങ്ങിയ സംഘടനകള്‍ ഉന്നയിച്ചു. കഴിഞ്ഞദിവസം പെരുമ്പാവൂരിലെ വല്ലത്ത് സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലെ സര്‍പ്പക്കാവ് പൊളിച്ച് കളഞ്ഞ സംഭവം ഇതിന് തെളിവാണെന്നും ഹിന്ദു സംഘടന ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി. ഇത് പോലീസ് അടക്കമുള്ള ഉദ്യോഗസ്ഥരും വിവിധ വകുപ്പ് തല അധികൃതരും മുഖവിലക്കെടുക്കണമെന്നുമാണ് ഇവര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ ഒന്നു രണ്ടു വര്‍ഷമായി പെരുമ്പാവൂര്‍ മേഖലയിലെ സമാധാന അന്തരീക്ഷം തകര്‍ക്കുവാന്‍ മതഭീകര സംഘടനകള്‍ ശ്രമിക്കുന്നുണ്ട്. നാനജാതി മതസ്ഥരും ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കുന്ന ഇവിടെ മതവിദ്വേഷം ജനിപ്പിക്കുന്നതിനുള്ള ശ്രമമാണ് ഇത്തരം സംഘടനകളുടെ ലക്ഷ്യം. ഇത്തരത്തിലുള്ള ശ്രമങ്ങള്‍ക്ക് ഭരണ പ്രതിപക്ഷകക്ഷികള്‍ അടക്കമുള്ളവര്‍ മൗനനാനുവാദം നല്‍കുന്നതായും ആക്ഷേപമുണ്ട്.
പെരുമ്പാവൂര്‍ മേഖലയിലെ വിവിധ ഭാഗങ്ങളിലും ഇതിന് മുമ്പ് സമാനരീതിയിലുള്ള സംഭവങ്ങള്‍ അരങ്ങേറിയിട്ടുണ്ട്. ഈ സമയത്തെല്ലാം അധികതര്‍ ക്രിമിനലുകള്‍ക്ക് കൂട്ടുനില്‍ക്കുന്ന നയമാണ് പിന്തുടര്ന്ന് വന്നത്. എന്നാല്‍ ഹിന്ദു സംഘടന നേതാക്കള്‍ സംയമനം പാലിച്ചുകൊണ്ടിരിക്കുന്നതിന്റെ ഫലമായാണ് പെരുമ്പാവൂരില്‍ മതഭീകര സംഘടനകളുടെ അജണ്ട നടപ്പിലാകാതെ പോകുന്നത്. വല്ലത്ത് സര്‍പ്പക്കാവ് നശിപ്പിച്ചത് ഒരു ചെറിയ സംഭവമായി കാണുവാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. എന്നാല്‍ ഇത് ചെറിയ സംഭവമല്ലെന്നും പെരുമ്പാവൂരില്‍ മനപൂര്‍വ്വം സ്പര്ദ്ധയുണ്ടാക്കുന്നതിനുള്ള ചില സംഘടനകളുടെ ശ്രമം അധികൃതര്‍ തിരിച്ചറിയണമെന്നും ബി.ജെ.പി. മണ്ഡലം ഭാരവാഹി എസ്.ജി. ബാബുകുമാര്‍, ഹിന്ദു ഐക്യവേദി താലൂക്ക് സെക്രട്ടറി അഡ്വ. സജീവ് പി. മേനോന് തുടങ്ങിയവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: