പാരീസ്: ചരിത്രത്തിലാദ്യമായി മനുഷ്യനില്‍ കൃത്രിമ ഹൃദയം വച്ചുപിടിപ്പിച്ചു. പാരീസിലെ ഒരു ആശുപത്രിയാണ് വൈദ്യശാസ്ത്ര രംഗത്തെ ഏറെ ശ്രമകരമായ ദൗത്യങ്ങളിലൊന്ന് വിജയകരമായി പൂര്‍ത്തിയാക്കിയത്. കന്നുകാലിയുടെ കോശം ഉള്‍പ്പെടെയുള്ള ബയോ മെറ്റീരിയലുകള്‍ ഉപയോഗിച്ച സൃഷ്ടിച്ച ഹൃദയം ജോര്‍ജ്സ് പോംപിഡോ എന്ന 75 കാരനില്‍ വച്ചുപിടിപ്പിക്കുകയായിരുന്നു. രോഗിയുടെ ആയുസ് അഞ്ചുവര്‍ഷംവരെ ദീര്‍ഘിപ്പിക്കാന്‍ ഈ കൃത്രിമ ഹൃദയത്തിന് കഴിയുമെന്ന് ഗവേഷകര്‍ അവകാശപ്പെടുന്നു. മുന്‍പും കൃത്രിമ ഹൃദയങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം താത്കാലിക ആവശ്യങ്ങള്‍ക്കു വേണ്ടി മാത്രമായിരുന്നു.
ഫ്രഞ്ച് ബയോമെഡിക്കല്‍ സ്ഥാപനമായ കാര്‍മറ്റ് രൂപകല്‍പ്പന ചെയ്ത കൃത്രിമ ഹൃദയത്തിന് യഥാര്‍ത്ഥ ഹൃദയത്തിലെ മാംസപേശികളുടെ ദൗത്യം നിര്‍വഹിക്കാന്‍ ശേഷിയുണ്ട്. രോഗി ചലിക്കുമ്പോള്‍ സെന്‍സറുകളുടെ സഹായത്തോടെ രക്ത ചംക്രമണത്തില് വേണ്ട വ്യതിയാനങ്ങള്‍ വരുത്താനും കഴിയും. പ്ലാസ്റ്റിക്ക് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചാല്‍ രക്തം കട്ടപിടിക്കാനുള്ള സാധ്യതകളുണ്ട്. അതിനാലാണ് രക്തയോട്ടവുമായി നേരിട്ടു ബന്ധമുള്ള ഹൃദയഭാഗം നിര്‍മിക്കാന്‍ ജൈവ വസ്തുക്കള്‍ തെരഞ്ഞെടുത്തത്. ലിഥിയവും ഇരുമ്പും കൊണ്ട് നിര്‍മ്മിച്ച ബാറ്ററിയാണ് കൃത്രിമ ഹൃദയത്തിന് ഊര്‍ജം പകരുന്നത്. ഈ ബാറ്ററി ശരീരത്തിന് പുറത്ത് ധരിക്കാം. ഹൃദയത്തിന്റെ ഭാരം ഒരു കിലോയ്ക്കു താഴയെ വരൂ. കൃത്രിമ ഹൃദയം സ്വീകരിച്ച രോഗിക്ക് ബോധം തെളിഞ്ഞതായും ആരോഗ്യനില തൃപ്തികരമാണെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു.
കൃത്രിമ ഹൃദയം ഏകദേശം 150,000 പൗണ്ട് വിലയ്ക്ക് ലഭ്യമാകുമെന്നു കണക്കാക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: