വാഷിങ്ങ്ടണ്‍: ഭരണ കാലയളവില്‍ 2013 ഏറ്റവും മോശം വര്ഷമായിരുന്നെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ. അന്താരാഷ്ട്ര ഇടപെടല്‍, തോക്ക് നിയമം എന്നിവയില്‍ രാഷ്ട്രീയ സമവായമുണ്ടാക്കാനുളള ശ്രമം വേണ്ടത്ര ഫലം കണ്ടില്ലെന്ന് ഒബാമ പറഞ്ഞു. ആരോഗ്യരക്ഷാ പാക്കേജ് നടപ്പാക്കാന്‍ പറ്റാത്തതും നിരാശനാക്കിയെന്നും അമേരിക്കന്‍ പ്രസിഡന്റ് പറഞ്ഞു. അമേരിക്കന്‍ ജനതയ്ക്ക് ക്രിസ്മസ് ആശംസയര്‍പ്പിച്ച് സംസാരിക്കവെയാണ് പ്രസിഡന്റ് ബരാക് ഒബാമ 2013നെ വിലയിരുത്തിയത്.
തന്റെ ഭരണ കാലയളവില്‍ ഇത്രയും മോശം അനുഭവമുണ്ടാക്കിയ വര്‍ഷം വേറെയില്ല എന്ന് പറഞ്ഞായിരുന്നു ഒബാമ തുടങ്ങിയത്. സ്വപ്നപദ്ധതിയായ ആരോഗ്യ രക്ഷാ പാക്കേജ് നടപ്പാവാത്തതിന്റെ നിരാശ ഒബാമ മറച്ചുവച്ചില്ല. പ്രതിസന്ധികള്‍ മറികടന്ന് ആരോഗ്യ രക്ഷാ പാക്കേജ് നടപ്പാവുമെന്ന പ്രത്യാശ ഒബാമ പങ്കുവച്ചു.
വിദേശ രാജ്യങ്ങളിലെ പൗരന്മാരുടെ ഫോണ്‍ ചോര്‍ത്തല്‍ വിവാദം പ്രതിഛായക്ക് മങ്ങലേല്‍പ്പിച്ചെന്ന് അദ്ദേഹം പറഞ്ഞു. ഇത് അന്താരാഷ്ട്ര ബന്ധങ്ങളില്‍ വിളളലേല്പ്പിച്ചു. ഇത് വീണ്ടെടുക്കാനാവുമെന്നും ഒബാമ പറഞ്ഞു. താനിപ്പോഴും പദവിയില്ത്തന്നെയുണ്ട്. വരാനിരിക്കുന്നത് ഉണര്‍വിന്റെ വര്‍ഷമാണെന്നും ഒബാമ
കൂട്ടിച്ചേര്‍ത്തു. തൊഴിലില്ലായ്മക്ക് പരിഹാരമാവുന്നതിനോടൊപ്പം 2014ല്‍ അമേരിക്കയുടെ സാമ്പത്തിക വളര്‍ച്ചയില്‍ ഉയര്‍ച്ചയുണ്ടാവുമെന്ന പ്രതീക്ഷയും ഒബാമ പങ്കുവച്ചു. ക്രിസ്തുമസ് ആശംസ നേര്‍ന്നതിനുശേഷം അവധിക്കാലം ആഘോഷിക്കാന്‍ ഒബാമ ഹവായിലേക്ക് പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: