തിരുവനന്തപുരം: അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലാപാടാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും സര്‍ക്കാരും സ്വീകരിക്കുന്നതെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന് പറഞ്ഞു.
മന്ത്രിസഭയില്‍ മാത്രമല്ല അഴിമതിയുടെ കാര്യത്തിലും മുഖ്യമന്ത്രി നായകനായി മാറിയിരിക്കുകയാണെന്നും നാട്ടിലെ എല്ലാ അഴിമതിക്കാര്‍ക്കും മുഖ്യമന്ത്രിയുമായി ബന്ധമുണ്ടെന്നും പിണറായി ആരോപിച്ചു.
നിയമന നിരോധനത്തിനും അഴിമതിക്കും വിലക്കയറ്റത്തിനുമെതിരെ ഡി.വൈ.എഫ്.ഐ സംഘടിപ്പിച്ച സെക്രട്ടേറിയറ്റ് വളയല്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ടൂ ജി സ്പെക്ട്രം മുതല്‍ കല്‍ക്കരി കുംഭകോണം വരെയുള്ള അഴിമതികളില്‍ എത്തിനില്‍ക്കുന്ന കേന്ദ്ര സര്‍ക്കാരും സംസ്ഥാന സര്‍ക്കാരിനൊപ്പം ചേര്‍ന്ന് അഴിമതിക്കാരെ സംരക്ഷിക്കുകയാണ്. അഴിമതി പ്രധാനമന്ത്രി മന്മോഹന് സിംഗും ഉമ്മന്‍ചാണ്ടിയും ഒരുപോലെ അഴിമതിയുടെ നിഴലിലാണെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്ത് അധികാരത്തില്‍ വന്നത് മുതല്‍ കേന്ദ്ര സര്‍ക്കാര്‍ പറയുന്നത് അപ്പാടെ അനുസരിച്ചു പോരുകയാണ് യുഡിഎഫ് ചെയ്യുന്നത്. ജനങ്ങള്‍ അനുഭവിക്കുന്നതും അതിന്റെ ഫലമാണ്. ജനസമ്പര്‍ക്ക പരിപാടിയില്‍ അര്‍ഹതപ്പെട്ടവര്‍ക്ക് പോലും നീതി നിഷേധിക്കപ്പെടുകയാണെന്നും പൊതുവിതരണ മേഖലയെ യു.ഡി.എഫ് സര്‍ക്കാര്‍ തകര്‍ത്തെന്നും പിണറായി ആരോപിച്ചു.
സര്‍ക്കാരിന്റേത് യുവജനങ്ങള്‍ക്ക് തൊഴില്‍ നിഷേധിക്കുന്ന സമീപനമാണ്. നിയമനങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകാത്തത് ലക്ഷക്കണക്കിന് വരുന്ന ചെറുപ്പക്കാരെ വഞ്ചിക്കുന്നതാണെന്നും പിണറായി ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: