തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യബസുകള്‍ യാത്രക്കാരെ വന്‍തോതില്‍ ചൂഷണം ചെയ്യുന്നതായി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ഉത്സവസീസണുകളില്‍ അമിത ചാര്‍ജ് ഈടാക്കുന്നത് തടയാന്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങള്‍ കൂട്ടായ നടപടി എടുക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ദക്ഷിണേന്ത്യന്‍ ഗതാഗത മന്ത്രിമാരുടെ സമ്മേളനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അന്തര്‍ സംസ്ഥാന ഗതാഗത മേഖലയിലെ വിവിധ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയാണ് സമ്മേളനത്തിന്റെ അജണ്ട. സമ്മേളനത്തില്‍ സംസാരിച്ച ഗോവ ഗതാഗത മന്ത്രിയും ആഡംബര ബസ് സര്‍വ്വീസുകളെ കുറ്റപ്പെടുത്തി. ഗോവ-മഹാരാഷ്ട്ര റൂട്ടില്‍ സാധാരണ ദിവസങ്ങളിലെ നിരക്ക് 300 രൂപ മുതല്‍ 500 രൂപവരെയാണ്. എന്നാലിത് ഉത്സവകാലങ്ങളില്‍ 1500നും 2000നും ഇടയിലാവും. ആഡംബര ബസുകള്‍ക്ക് കുറഞ്ഞ നിരക്കും പരമാവധി നിരക്കും നിശ്ചയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നികുതി ഏകീകരണം, നികുതിയിലെ ഇളവ്, സ്ത്രീകളുടെ സുരക്ഷ തുടങ്ങിയ വിഷയങ്ങളും രണ്ടു ദിവസത്തെ യോഗം ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: