സന്നിധാനം: ഭക്തിയുടെ നിറവില്‍ ശബരിമലയില്‍ മണ്ഡലപൂജ നടന്നു. 41 ദിവസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിന് പരിസമാപ്തി കുറിച്ചുകൊണ്ടാണ് മണ്ഡലപൂജ നടന്നത്. രാവിലെ 11.55 മണിയോടെയാണ് മണ്ഡലപൂജയുടെ ചടങ്ങുകള്‍ ആരംഭിച്ചത്. കിഴക്കേ മണ്ഡപത്തില്‍ നിന്നും കളഭം നിറച്ച കലശങ്ങളുമായി തന്ത്രിയും മേല്‍ശാന്തിയും ശ്രീകോവില്‍ വലംവച്ചു. തുടര്‍ന്ന് കളഭാഭിഷേകം നടന്നു. കളഭാഭിഷേകത്തിന് ശേഷം 25 കലശം ആടുന്ന ചടങ്ങും നടന്നു.
ഉച്ചപൂജയുടെ ഭാഗമായുള്ള പ്രസന്ന പൂജ നടത്തിയ ശേഷം തങ്കയങ്കി ചാര്‍ത്തിയുള്ള മണ്ഡല പൂജ നടന്നു. 12.45ഓടെ മണ്ഡലപൂജയുടെ ചടങ്ങുകള്‍ പൂര്‍ത്തിയായി. ഒരു മണിയോടെ നട അടച്ചു. വൈകിട്ട് അഞ്ച് മണിക്ക് തുറക്കുന്ന നട രാത്രി പത്തര മണിക്ക് ഹരിവരാസനം പാടി അടയ്ക്കും. ഇതോടെ ഈ വര്‍ഷത്തെ മണ്ഡലകാലത്തിന് സമാപനമാകും.
ഡിസംബര്‍ 30 വൈകിട്ട് അഞ്ചര മണിയ്ക്ക് മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട വീണ്ടും തുറക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: