ന്യൂദല്‍ഹി: ജുഡീഷ്യല്‍ നിയമന കമ്മിഷന് (ജെ.എ.സി) ഭരണഘടനാപദവി നല്കാന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചു. ജുഡീഷ്യല്‍ കൊളീജിയം സമ്പ്രദായം ഇല്ലാതാക്കിക്കൊണ്ട് കേന്ദ്രസര്‍ക്കാര്‍ അവതരിപ്പിച്ചതാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന്. സുപ്രീം കോടതി, ഹൈക്കോടതി ജഡ്ജിമാരുടെ നിയമനവും സ്ഥലംമാറ്റവും സംബന്ധിക്കുന്ന കാര്യങ്ങള്‍ തീരുമാനിക്കുന്നതാണ് കമീഷന്റെ അധികാര പരിധിയില്‍ വരുന്നതാണ്.
നിലവില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസും നാലു മുതിര്‍ന്ന ജഡ്ജിമാരും അടങ്ങുന്ന കൊളീജിയമാണ് ജഡ്ജിമാരെ തീരുമാനിക്കുന്നത്. ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 124 എ ജുഡീഷ്യല്‍ നിയമന കമ്മിഷന്റെ രൂപീകരണം വിശദമാക്കുമ്പോള്‍ 124 ബി സമിതിയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചാകും പ്രതിപാദിക്കുക.
കമീഷന് ഭരണഘടനാ പദവി ലഭിക്കുന്നതോടെ ബാഹ്യ ഇടപെടലുകള്‍ കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കരുതുതുന്നത്. ഇത് നിയമസഭാ സമിതിയും നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. നിയമസഭാ സമിതിയുടെ ഈ നിര്‍ദേശം അംഗീകരിച്ചാണ് ജുഡീഷ്യല്‍ നിയമന കമ്മീഷന് ഭരണഘടനാ പദവി നല്കാന് കേന്ദ്രമന്ത്രിസഭാ യോഗം തീരുമാനിച്ചിരിക്കുന്നത്.
സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, രണ്ടു ജഡ്ജിമാര്‍, കേന്ദ്ര നിയമമന്ത്രി, രണ്ടു പ്രമുഖ വ്യക്തികള്‍ എന്നിവരായിരിക്കും ജെ.എ.സിയില്‍ ഉണ്ടാവുക. കേന്ദ്ര നിയമ സെക്രട്ടറിയായിരിക്കും മെന്പര് സെക്രട്ടറി.
രണ്ടു പ്രമുഖ വ്യക്തികളെ നിശ്ചയിക്കുന്നത് സുപ്രീംകോടതി ചീഫ്ജസ്റ്റീസും പ്രധാനമന്ത്രിയും ലോക്സഭയിലേയോ രാജ്യസഭയിലേയോ പ്രതിപക്ഷ നേതാവും ഉള്‍പ്പെട്ട സമിതി ആയിരിക്കും. ഇതും സംബന്ധിച്ച ബില്‍ രാജ്യസഭയില്‍ അവതരിപ്പിച്ചത് ആഗസ്റ്റ് ഒമ്പതിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: