” ദൈവം അമ്മയാണ്, എല്ലാവരുടെയും അമ്മ, സാര്‍വത്രികമായ സ്നേഹം, സേവനം, ഭക്തി, നിരൂപാധികവും സന്തോഷാവഹവുമായ ശരണാഗതി” എന്നീ ആറു തത്വങ്ങള്‍ അടങ്ങിയ വാക്കുകളും വാചകങ്ങളും ഞാന്‍ വായുവില്‍ കേള്‍ക്കാന്‍ തുടങ്ങി. മാത്രമല്ല തട്ട് തുലാം വാതില്‍, ഭിത്തി മുതലായവയിന്മേല്‍ അവ എഴുതപ്പെട്ടതായും തോന്നി. മായിയെ പ്രതിഷ്ഠിക്കാന്‍ താന്‍ അര്ഹനല്ലെന്നു അപേക്ഷാരൂപത്തില്‍ ഒഴികഴിവ് പറഞ്ഞുതുടങ്ങി. ഒഴിഞ്ഞുമാറാന്‍ ശ്രമിക്കുംതോറും മായി പിടിമുറുക്കി: മാത്രമല്ല കോപത്തോടുകൂടി ”നിനക്കെന്താണിഷ്ടം? പറഞ്ഞുതന്ന ആറു തത്വങ്ങളോടുകൂടി എന്നെപ്പോലെ ജീവിക്കാനോ?”
– മായി സ്വരൂപ മായി മാര്ക്കണ്ഡന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: