അബുദാബി: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര പാക്കിസ്ഥാന് സ്വന്തം (3-1). നാലാം മത്സരത്തില്‍ പാക്കിസ്ഥാന് എട്ടു വിക്കറ്റിന് ജയിച്ചു. മുഹമ്മദ് ഹഫീസിന്റ (113 നോട്ടൗട്ട്) സെഞ്ച്വറിയാണ് പാക് വിജയത്തിനാധാരം. ഇതോടെ സഹീര്‍ അബ്ബാസിന് ശേഷം ഏകദിനത്തില്‍ ഹാട്രിക്ക് സെഞ്ച്വറി നേടുന്ന ആദ്യ താരം എന്ന പെരുമയും ഹഫീസിന് വന്നു ചേര്‍ന്നു. സ്കോര്‍: ശ്രീലങ്ക-225 (48.5 ഓവര്‍). പാക്കിസ്ഥാന്- രണ്ടിന് 226 (41.1). പരമ്പരയിലെ അവസാന മത്സരം ഇന്നു നടക്കും.
ആദ്യം ബാറ്റെടുത്ത ലങ്കയ്ക്കുവേണ്ടി അരങ്ങേറ്റക്കാരന്‍ ആഷന്‍ പ്രിയജ്ഞാനും (74) കുമാര്‍ സംഗക്കാരയും (51) അര്‍ധ ശതകങ്ങള്‍ നേടി. ക്യാപ്റ്റന്‍ എയ്ഞ്ചലോ മാത്യൂസും (38) തരക്കേടില്ലാത്ത സംഭാവന നല്കി. സയീദ് അജ്മല്‍ (4), ഉമര്‍ ഗുല്‍ (3), ജുനൈദ് ഖാന് (2) എന്നിവര്‍ പാക്കിസ്ഥാന്റെ പ്രധാന വിക്കറ്റ് വേട്ടക്കാര്‍. ലക്ഷ്യം തേടിയ പാക് ടീമിനെ ഹഫീസ് അനായാസം മുന്നോട്ടുകൊണ്ടുപോയി. 12 ബൗണ്ടറികളും രണ്ടു സികസ്റുകളും ഹഫീസിന്റെ ഇന്നിങ്സിന് ചാരുതയേകി. അഹമ്മദ് ഷെഹ്സാദും (44) ഷൊയ്ബ് മസൂദം (46 നോട്ടൗട്ട്) ഹഫീസിനു മികച്ച പിന്തുണ നല്‍കയതോടെ ലങ്കന്‍ പ്രതീക്ഷകള്‍ പൊലിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: