ന്യൂദല്‍ഹി: പാരിസ്ഥിതികാഘാതം സംബന്ധിച്ച വിഷയങ്ങളിലെ വ്യവസ്ഥകളില്‍ ഇളവ് വരുത്തി പരിസ്ഥിതി മന്ത്രാലയം പുതിയ ചട്ടം പുറത്തിറക്കി.
അഞ്ച് മുതല്‍ 25 ഹെക്ടറുകള്‍ വരെയുള്ള ഖനനങ്ങള്‍ക്ക് പാരിസ്ഥിതികാഘാത പഠനം വേണ്ടെന്നാണ് പുതിയ ചട്ടത്തില്‍ സൂചിപ്പിക്കുന്നത്. സംസ്ഥാന പാരിസ്ഥിക അതോറിറ്റിക്ക് തീരുമാനമെടുക്കാമെന്നും പ്രാഥമിക സാധ്യതാ പഠന റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്നും ചട്ടം പറയുന്നു.
തെരഞ്ഞെടുക്കപ്പെടുന്ന വ്യവസായങ്ങള്‍ക്കും ഇളവുണ്ട്. ഖനന വ്യവസായ വിഷയങ്ങളില്‍ സംസ്ഥാനങ്ങളുടെ അധികാരം പരിമിതപ്പെടുത്തിയതിനെതിരെ കേരളം, കര്‍ണാടകം, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ പരാതിപ്പെട്ടിരുന്നു.
വീരപ്പ മൊയ്ലി വനം പരിസ്ഥിതി വകുപ്പിന്റെ അധികാരം ഏറ്റെടുത്തതോടെയാണ് നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തി ചട്ടം ഭേദഗതി ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: