മുംബൈ: മുംബൈയില്‍ സ്പാനീഷ് യുവതിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട കേസില്‍ പ്രതി അന്‍വര്‍ അലി അന്‍സാരിക്ക് ജീവപര്യന്തം തടവുശിക്ഷ. മുംബൈ സെക്ഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. യുവതി താമസിക്കുന്ന അപ്പാര്‍ട്ട്മെന്റില്‍ കയറിയ പ്രതി കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ.
ബാന്ദ്രയിലെ അപാര്‍ട്ട്മെന്റില്‍ കയറി പ്രതി യുവതിയെ പീഡിപ്പിക്കുകയും മോഷണം നടത്തുകയും ചെയ്തു. 2012 നവംബറിലായിരുന്നു സംഭവം. പീഡനത്തിനിരയായ യുവതി നല്കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ രേഖാചിത്രം തയ്യാറാക്കിയ മുംബൈ പോലീസ് പ്രതിയെ അറസ്റ്റ് ചെയ്തിരുന്നു. അന്‍വര്‍ അലി അന്‍സാരിക്കെതിരെ 25 ക്രിമിനല്‍ കേസുകള്‍ ഉള്ളതായി പോലീസ് വെളിപ്പെടുത്തി.
2012 നവംബര്‍ അഞ്ച് തിങ്കളാഴ്ച പുലര്‍ച്ചെയാണ് അപാര്‍ട്ട്മെന്റില്‍ ഒറ്റയ്ക്കായിരുന്ന യുവതി പീഡനത്തിനിരയായത്. കെട്ടിടത്തിലെ വാട്ടര്‍ പൈപ്പ് വഴി മുറിയിലെത്തിയ ഇയാള്‍ കത്തി കാണിച്ച് ഭീഷണിപ്പെടുത്തി രണ്ടു തവണ ബലാത്സംഗം ചെയ്തുവെന്നായിരുന്നു കേസ്. സംസ്ഥാനത്തെ കുപ്രസിദ്ധ കുറ്റവാളികളുടെ ചിത്രം കാണിച്ചും പ്രതിയെ തിരിച്ചറിയാനുള്ള ശ്രമം നടന്നിരുന്നു.
രണ്ട് തവണ ബലാല്‍സംഗം ചെയ്യപ്പെട്ട യുവതി ബാത്ത്റൂമില്‍ കയറിയാണ് രക്ഷപ്പെട്ടത്. യുവതിയുടെ നിലവിളി കേട്ടെത്തിയ അയല്‍ക്കാരാണ് പോലീസില്‍ വിവരമറിയിച്ചത്. സംഗീതജ്ഞയായ സ്പാനീഷ് യുവതി മലയാളിയായ ഒരു ഫോട്ടോഗ്രാഫര്‍ക്കൊപ്പമാണ് മുംബൈയില്‍ താമസിച്ചിരുന്നത്. സംഭവം നടക്കുമ്പോള്‍ സുഹൃത്ത് കേരളത്തിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: