അഹമ്മദാബാദ്: 2002ലെ ഗുജറാത്ത് കലാപം കടുത്ത മനോവ്യഥയും ദു:ഖവുമാണ് തനിക്ക് സമ്മാനിച്ചതെന്ന് ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥിയും ഗുജറാത്ത് മുഖ്യമന്ത്രിയുമായ നരേന്ദ്ര മോദി പറഞ്ഞു.
കലാപം മനുഷ്യത്വരഹിതമായിരുന്നെന്നും സംഭവം തന്നെ വല്ലാതെ ഉലച്ചുകളഞ്ഞുവെന്നും മോദി വ്യക്തമാക്കി.
കടുത്ത വേദനയും ദു:ഖവുമാണ് ആ സംഭവം സമ്മാനിച്ചതെന്നും അദ്ദേഹം ബ്ളോഗിലൂടെ പറഞ്ഞു. വംശഹത്യ സൃഷ്ടിച്ച ആഘാതത്തെക്കുറിച്ച് പറയാന്‍ വാക്കുകളില്ല. കലാപത്തിന്റെ കാഴിചകള് തന്നെ ഞെട്ടിച്ചുവെന്നും തന്നില്‍ വലിയ ശൂന്യതയുണ് ആ സംഭവമുണ്ടാക്കിയതെന്നും ബ്ലോഗില്‍ എഴുതിയ കുറുപ്പില്‍ അദ്ദേഹം വിശദീകരിക്കുന്നു.
ഗുജറാത്ത് ഭൂമികുലുക്കത്തിന് ശേഷം അപ്രതീക്ഷിതമായുണ്ടായ തിരിച്ചടിയാണ് കലാപം. അത്തരമൊരു ദിനം തന്റെ ജീവിതത്തില്‍ ഇനി ഒരിക്കലും ഉണ്ടാകരുതേയെന്നാണ് പ്രാര്‍ഥന- മോദി പറഞ്ഞു.
കലാപത്തില്‍ മോദിക്ക് പങ്കില്ലെന്ന് അഹമ്മദാബാദ് മെട്രോപൊളിറ്റന്‍ കോടതിയുടെ വിധി വന്നിരുന്നു.
കലാപത്തിനിടെ കൊല്ലപ്പെട്ട കോണ്‍ഗ്രസ് മുന്‍ എംപി എഹ്സന്‍ ജഫ്രിയുടെ ഭാര്യ സാക്കിയ ജഫ്രി നല്കിയ ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു കോടതി വിധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: