തിരുവനന്തപുരം: വിമാനത്താവളത്തിനായി ആറന്മുളയില് ഒരിഞ്ച് ഭൂമിപോലും നികത്താന്‍ അനുമതി നല്‍കിയിട്ടില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. ഭൂമി പോക്കുവരവിന് നിര്‍ദ്ദേശം നല്‍കിയത് കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ്. കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യം അറിയിച്ചതായും മുഖ്യമന്ത്രി പറഞ്ഞു.
ആറന്മുള വിമാനത്താവള പദ്ധതിക്ക് പാരിസ്ഥിതികാനുമതി ലഭിക്കാന്‍ മുഖ്യമന്ത്രിയും വ്യവസായമന്ത്രിയും നടത്തിയ സമ്മര്‍ദ്ദത്തിന്റെ തെളിവുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. ആറന്മുള വിമാനത്താവളവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
ആറന്മുളയില് സര്‍ക്കാര്‍ നിയമവിരുദ്ധമായി ഒന്നും തന്നെ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. യു.ഡി.എഫ് സര്‍ക്കാര്‍ നിയമക്രമങ്ങള്‍ പാലിക്കുക മാത്രമാണ് ചെയ്തത്. അവിടെ ഒരു കൊട്ട മണ്ണ് പോലും ഇടാനും അനുവദിച്ചിട്ടില്ല. പോക്കുവരവിന് അനുമതി നല്കാന് ജില്ലാ കലക്ടര്‍ക്ക് നിര്‍ദേശം നല്‍കിയത് ഇടതു മുന്നണി സര്‍ക്കാരാണ്. ഈ നിയമവിരുദ്ധമായ പ്രവൃത്തി കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയത് യു.ഡി.എഫ് സര്‍ക്കാരാണെന്നു ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വിമാനത്താവളത്തിന് സംസ്ഥാനത്തിന്റെ പാരിസ്ഥിതികാനുമതി ആവശ്യമില്ല. കേന്ദ്രം ആവശ്യപ്പെട്ടതുപ്രകാരമാണ് റിപ്പോര്‍ട്ട് നല്‍കിയത്. സത്യസന്ധമായ റിപ്പോര്‍ട്ടാണ് കേന്ദ്രത്തിന് നല്‍കിയതെന്നും വസ്തുതകള്‍ മറച്ചുവെച്ചിട്ടില്ലെന്നും മുഖ്യമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: