കൊച്ചി: കുപ്രസിദ്ധ ഗുണ്ടത്തലവന്‍ ഭായി നസീറും കൂട്ടാളികളായ എട്ടു പേരും മൈസൂരില്‍ അറസ്റ്റിലായി. ഗുണ്ടാനിരോധന നിയമമായ കേരള ആന്റിസോഷ്യല്‍ ആക്ടിവിറ്റീസ് പ്രിവന്റീവ് ആക്ട്(കാപ)പ്രകാരമാണ് അറസ്റ്റ്.
ഭായി നസീറുമായി അടുപ്പമുള്ള യുവവ്യവസായി ഇംതിയാസ് ചിറ്റൂരില്‍ വെച്ച് കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് ഭായി നസീര്‍ മുങ്ങിയിരിക്കുയയായിരുന്നു.
നസീറിനെ ലക്ഷ്യം വെച്ച് എത്തിയ മരട് അനീഷിന്റെ നേതൃത്വത്തിലുള്ള ഗുണ്ടാ സംഘമാണ് ഇംതിയാസിനെ കൊലപ്പെടുത്തിയത്. ആലുവയില്‍ മരട് അനീഷിന്റെ കൂട്ടാളിയുടെ വീടുകയറി ആക്രമിച്ച കേസില്‍ പ്രതിയായ നസീര്‍ എവിടെയാണെന്നറിയാന്‍ വേണ്ടി അനീഷും സംഘവും ചോദ്യം ചെയ്യവേ ക്രൂരമായ മര്‍ദനമേറ്റ് ഇംതിയാസ് കൊല്ലപ്പെടുകയായിരുന്നു. ഭായി നസീറിന്റെ ജീവനെടുക്കുമെന്ന് കേസില്‍ അറസ്റ്റിലായ മരട് അനീഷ് പോലീസിന്റെ ചോദ്യം ചെയ്യലിനിടെ ആവര്‍ത്തിച്ച് ഭീഷണി മുഴക്കിയിരുന്നു.
ഒളിവിലായിരുന്ന നസീറിനെതിരെ നാല് മാസം മുമ്പ് പോലീസ് അറസ്റ്റു വാറണ്ട് പുറപ്പെടുവിച്ചിരുന്നു. കഴിഞ്ഞ ദിവസം നസീറിന്റെയും മരട് അനീഷിന്റെയും ഗുണ്ടാസംഘങ്ങള്‍ തമ്മില്‍ കോടതിവളപ്പില്‍ ഏറ്റുമുട്ടുകയും ഭായി നസീറുമായി അടുപ്പമുള്ള ചിലരെ ലക്ഷ്യമിട്ട് കലൂരിലെ അപ്പാര്‍ട്ട്മെന്റിന് നേരെ അനീഷിന്റെ സംഘം ബോംബെറിയുകയും ചെയ്തിരുന്നു.
ഭായി നസീറിന്റെ സുഹൃത്തുക്കള്‍ താമസിക്കുന്ന അപ്പാര്‍ട്ട്മെന്റിനു തൊട്ടുമുന്നിലാണ് ബോംബ് ബോംബാക്രമണമുണ്ടായത്. ഇരുസംഘങ്ങളും തമ്മിലുള്ള സംഘര്‍ഷം നിലനില്‍ക്കെയാണ് നസീറിനെതിരായ വാറണ്ട് നടപ്പാക്കാന്‍ പോലീസ് തീരുമാനിച്ചത്. നസീര്‍ മൈസൂരില്‍ കൂട്ടാളികളോടൊപ്പം ഒളിവില്‍ താമസിക്കുകയായിരുന്നു. ശനിയാഴ്ച രാത്രിയാണ് ഇവരെ കൊച്ചിയില്‍ നിന്ന് മൂന്ന് എസ് ഐമാരുടെ നേതൃത്വത്തിലെത്തിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഇവരെ ഇന്ന് കൊച്ചിയില്‍ കൊണ്ടുവന്ന് കോടതിയില്‍ ഹാജരാക്കും. മരട് അനീഷിന്റെ സംഘത്തില്‍ നിന്നും ഭീഷണിയുള്ളതിനാല്‍ നസീറിനെ കൊണ്ടുവരുന്നത് സംബന്ധിച്ച വിവരങ്ങള്‍ പോലീസ് രഹസ്യമായി സൂക്ഷിക്കുകയാണ്. ഡിഎംകെ നേതാവിനെ തട്ടിക്കൊണ്ടുപോയ കേസില്‍ മരട് അനീഷ് കോയമ്പത്തൂര്‍ ജയിലിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: